ബെയ്ജിംഗ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിപ്രശ്നങ്ങൾക്കൊപ്പം ബന്ധം മെച്ചപ്പെടുത്തുന്നതിന് ഉന്നതല ആശയവിനിമയസംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ഷാംഗ്ഹായി സഹകരണ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ചയാണു സുഷമ ചൈനീസ് തലസ്ഥാനത്തെത്തിയത്.
ചർച്ചയ്ക്കു മുന്പ് സർക്കാർ ഗസ്റ്റ്ഹൗസിലെത്തി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ വാംഗ് സ്വാഗതം ചെയ്തു. കഴിഞ്ഞമാസമാണ് രാജ്യത്തെ ഏറ്റവും ഉന്നതനയതന്ത്രജ്ഞപദവിയായ സ്റ്റേറ്റ് കൗൺസിലർ സ്ഥാനം വാംഗിനു ലഭിച്ചത്. ഇതിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയമായി നടത്തിയ ആദ്യകൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്. സ്റ്റേറ്റ് കൗൺസിലർ പദവിയിലെത്തിയ വാംഗിനെ അഭിനന്ദിച്ചായിരുന്നു സുഷമ ചർച്ച തുടങ്ങിവച്ചത്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് പ്രത്യേകപ്രതിനിധിയെ നിയോഗിക്കുന്ന കാര്യവും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളിലൂടെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നതിനുള്ള നല്ല പ്രവർത്തനങ്ങൾ ഈവർഷം ദൃശ്യമാണെന്ന് വാംഗ് പ്രതികരിച്ചു.
ചർച്ചയ്ക്കു മുന്പ് സർക്കാർ ഗസ്റ്റ്ഹൗസിലെത്തി ഇന്ത്യൻ വിദേശകാര്യമന്ത്രിയെ വാംഗ് സ്വാഗതം ചെയ്തു. കഴിഞ്ഞമാസമാണ് രാജ്യത്തെ ഏറ്റവും ഉന്നതനയതന്ത്രജ്ഞപദവിയായ സ്റ്റേറ്റ് കൗൺസിലർ സ്ഥാനം വാംഗിനു ലഭിച്ചത്. ഇതിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയമായി നടത്തിയ ആദ്യകൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്. സ്റ്റേറ്റ് കൗൺസിലർ പദവിയിലെത്തിയ വാംഗിനെ അഭിനന്ദിച്ചായിരുന്നു സുഷമ ചർച്ച തുടങ്ങിവച്ചത്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് പ്രത്യേകപ്രതിനിധിയെ നിയോഗിക്കുന്ന കാര്യവും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളിലൂടെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുന്നതിനുള്ള നല്ല പ്രവർത്തനങ്ങൾ ഈവർഷം ദൃശ്യമാണെന്ന് വാംഗ് പ്രതികരിച്ചു.