ഹൈദരാബാദ്: അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ സിപിഎം ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്കു സീതാറാം യെച്ചൂരി വീണ്ടും തെരഞ്ഞെടുക്കപ്പെടും.
പോളിറ്റ് ബ്യൂറോയില്‍ മുതിര്‍ന്ന അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ളയും എ.കെ. പദ്മനാഭനും മാറും. പാര്‍ട്ടി സെന്ററില്‍നിന്നുള്ള അംഗമായതിനാല്‍ എസ്. രാമചന്ദ്രന് പിള്ളയ്ക്കു പകരം കേരളത്തില്‍നിന്ന് ആരും പുതുതായി പിബിയിലേക്കെത്തില്ല. എ.കെ പദ്മനാഭനു പകരം സിഐടിയു നേതാക്കളായ തപന്‍ സെന്നോ ഹേമലതയോ ആയിരിക്കും പിബിയിലെത്തുക. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് 80 വയസു പിന്നിട്ട് പി.കെ. ഗുരുദാസന് മാറും. കേരളത്തില്‍നിന്നു കേന്ദ്ര ക മ്മിറ്റിയിലേക്ക് കെ. രാധാകൃഷ് ണനും എം.വി. ഗോവിന്ദനും വന്നേക്കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നാലാം ദിവസം ബംഗാള്‍ ഘടകത്തിന്റെ രൂക്ഷ പ്രതിഷേധമുയർന്നു. ബംഗാള്‍ ഘടകം തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു എന്ന സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍ ഡെമോക്രസിയില്നിന്നുള്ള ജി. മമത വിമര്ശിച്ചപ്പോഴാണത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പ്രസീഡിയം ഇടപെട്ടു ബംഗാള്‍ ഘടകത്തെ ശാന്തമാക്കി.സംഘടനാ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരേ എം.ബി രാജേഷും കെ. ചന്ദ്രന് പിള്ളയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിനു യോജിപ്പില്ലെന്നു രാജേഷ് കുറ്റപ്പെടുത്തി. കേരളത്തില്‍ പാര്‍ട്ടി ശക്തി പ്രാപിച്ചതു കേന്ദ്ര നേതൃത്വത്തിന്റെ സഹായമില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നു ചന്ദ്രന് പിള്ള തുറന്നടിച്ചു. കേരളത്തില്‍ പാര്‍ട്ടി വളരാന്‍ കേന്ദ്ര നേതൃത്വം ഒരു സഹായവും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോളിറ്റ് ബ്യൂറോയില്‍ മുതിര്‍ന്ന അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ളയും എ.കെ. പദ്മനാഭനും മാറും. പാര്‍ട്ടി സെന്ററില്‍നിന്നുള്ള അംഗമായതിനാല്‍ എസ്. രാമചന്ദ്രന് പിള്ളയ്ക്കു പകരം കേരളത്തില്‍നിന്ന് ആരും പുതുതായി പിബിയിലേക്കെത്തില്ല. എ.കെ പദ്മനാഭനു പകരം സിഐടിയു നേതാക്കളായ തപന്‍ സെന്നോ ഹേമലതയോ ആയിരിക്കും പിബിയിലെത്തുക. കേന്ദ്ര കമ്മിറ്റിയില്‍നിന്ന് 80 വയസു പിന്നിട്ട് പി.കെ. ഗുരുദാസന് മാറും. കേരളത്തില്‍നിന്നു കേന്ദ്ര ക മ്മിറ്റിയിലേക്ക് കെ. രാധാകൃഷ് ണനും എം.വി. ഗോവിന്ദനും വന്നേക്കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ നാലാം ദിവസം ബംഗാള്‍ ഘടകത്തിന്റെ രൂക്ഷ പ്രതിഷേധമുയർന്നു. ബംഗാള്‍ ഘടകം തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു എന്ന സിപിഎം പ്രസിദ്ധീകരണമായ പീപ്പിള്‍ ഡെമോക്രസിയില്നിന്നുള്ള ജി. മമത വിമര്ശിച്ചപ്പോഴാണത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. പ്രസീഡിയം ഇടപെട്ടു ബംഗാള്‍ ഘടകത്തെ ശാന്തമാക്കി.സംഘടനാ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരേ എം.ബി രാജേഷും കെ. ചന്ദ്രന് പിള്ളയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി നേതൃത്വത്തിനു യോജിപ്പില്ലെന്നു രാജേഷ് കുറ്റപ്പെടുത്തി. കേരളത്തില്‍ പാര്‍ട്ടി ശക്തി പ്രാപിച്ചതു കേന്ദ്ര നേതൃത്വത്തിന്റെ സഹായമില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നു ചന്ദ്രന് പിള്ള തുറന്നടിച്ചു. കേരളത്തില്‍ പാര്‍ട്ടി വളരാന്‍ കേന്ദ്ര നേതൃത്വം ഒരു സഹായവും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.