ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനനഗരിയിൽ ചൊവ്വാഴ്ചയാരംഭിക്കുന്ന എസ്സിഒ (ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ) സമ്മേളനത്തിൽ ഇന്ത്യ-പാക് മന്ത്രിമാർ തമ്മിൽ ചർച്ചയുണ്ടാകില്ല. വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനുമാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി ഇന്ത്യ ചർച്ച നടത്തില്ലെന്ന് ഒൗദ്യോഗികകേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.
സമ്മേളനത്തിനായി സുഷമ സ്വരാജ് ഇന്നലെ ബെയ്ജിംഗിലെത്തി. ചൊവ്വാഴ്ചയാണു വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം. അന്നു നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ നിർമല സീതാരാമനും പങ്കെടുക്കും.
ചൈനീസ് നഗരമായ ചിൻദാവോയിൽ ജൂണിൽ നടക്കുന്ന എസ്സിഒ വിശാലസമ്മേളനത്തിന്റെ ഭാഗമായാണു ബെയ്ജിംഗിലെ കൂടിയാലോചനകൾ. എട്ടുരാജ്യങ്ങൾക്കു പങ്കാളിത്തമുള്ള സമിതിയിൽ കഴിഞ്ഞവർഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വംനേടിയത്.
പ്രാദേശികസുരക്ഷ, ഭീകരവിരുദ്ധപ്രവർത്തനങ്ങൾ എന്നിവയാണ് എസ്സിഒയുടെ ലക്ഷ്യങ്ങൾ. സമ്മേളനത്തിലെ ചർച്ചകളും ഈ വിഷയങ്ങളിലൂന്നിയാകും. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങൾ. താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണു മറ്റ് രാജ്യങ്ങൾ.
പത്താൻകോട്, ഉറി സൈനികകേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്നാണ് ഇന്ത്യ-പാക് ബന്ധം തീർത്തും വഷളായത്. 2016 ജനുവരിയിലാണു പത്താൻകോട് ഭീകരാക്രമണം. ആ വർഷം സെപ്റ്റംബറിൽ ഉറിയിലെ സൈനികകേന്ദ്രത്തിലും ഭീകരർ ആക്രമണം നടത്തി.
സമ്മേളനത്തിനായി സുഷമ സ്വരാജ് ഇന്നലെ ബെയ്ജിംഗിലെത്തി. ചൊവ്വാഴ്ചയാണു വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം. അന്നു നടക്കുന്ന പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിൽ നിർമല സീതാരാമനും പങ്കെടുക്കും.
ചൈനീസ് നഗരമായ ചിൻദാവോയിൽ ജൂണിൽ നടക്കുന്ന എസ്സിഒ വിശാലസമ്മേളനത്തിന്റെ ഭാഗമായാണു ബെയ്ജിംഗിലെ കൂടിയാലോചനകൾ. എട്ടുരാജ്യങ്ങൾക്കു പങ്കാളിത്തമുള്ള സമിതിയിൽ കഴിഞ്ഞവർഷമാണ് ഇന്ത്യയും പാക്കിസ്ഥാനും അംഗത്വംനേടിയത്.
പ്രാദേശികസുരക്ഷ, ഭീകരവിരുദ്ധപ്രവർത്തനങ്ങൾ എന്നിവയാണ് എസ്സിഒയുടെ ലക്ഷ്യങ്ങൾ. സമ്മേളനത്തിലെ ചർച്ചകളും ഈ വിഷയങ്ങളിലൂന്നിയാകും. ചൈനയും റഷ്യയുമാണു പ്രധാനരാജ്യങ്ങൾ. താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണു മറ്റ് രാജ്യങ്ങൾ.
പത്താൻകോട്, ഉറി സൈനികകേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഭീകരാക്രമണങ്ങളെത്തുടർന്നാണ് ഇന്ത്യ-പാക് ബന്ധം തീർത്തും വഷളായത്. 2016 ജനുവരിയിലാണു പത്താൻകോട് ഭീകരാക്രമണം. ആ വർഷം സെപ്റ്റംബറിൽ ഉറിയിലെ സൈനികകേന്ദ്രത്തിലും ഭീകരർ ആക്രമണം നടത്തി.