കന്നഡകാഴ്ചകൾ
തലയിൽ കൈപ്പത്തി ചിഹ്നം ചാർത്തിയും നെൽക്കറ്റയേന്തി റോന്തുചുറ്റിയും അണികൾ വർധിത വീര്യത്തിലും ആവേശത്തിലും. രാജ്യം ഉറ്റുനോക്കുന്ന, കർണാടക തെരഞ്ഞെടുപ്പിന്റെ അലയൊലികൾ വ്യാപകമായില്ലെങ്കിലും അണികളിൽ ആവേശം ഇരച്ചുകയറിത്തുടങ്ങി. കഴിഞ്ഞ ദിവസം മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും എതിർസ്ഥാനാർഥിയും ചാമുണ്ഡേശ്വരിയിലെ സിറ്റിംഗ് എംഎൽഎയുമായ ജി.ടി. ദേവഗൗഡയും പത്രികസമർപ്പിച്ച വേളയിൽ അണികളുടെ ആവേശം അതിരുവിട്ടു.
ഉച്ചകഴിഞ്ഞായിരുന്നു പത്രിക സമർപ്പണമെങ്കിലും രാവിലെ പതിനൊന്നോടെതന്നെ കോണ്‍ഗ്രസ് പ്രവർത്തകർ പാലസിനു സമീപത്തെ കോട്ട ആഞ്ജനേയസ്വാമി ക്ഷേത്രത്തിനു മുന്നിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ബൈക്ക് റാലി നടത്തിയും പ്രകടനമായും എത്തിയവർ സിദ്ധരാമയ്യക്കും രാഹുൽഗാന്ധിക്കും ജയ് വിളിച്ചുകൊണ്ടാണ് അവിടെ നിലയുറപ്പിച്ചത്. വോഡയാർപ്രതിമയ്ക്ക് അപ്പുറത്തായി അപ്പോഴേക്കും ജനതാദൾപ്രവർത്തകരും മുദ്രാവാക്യം വിളികളുമായി തമ്പടിച്ചു. കൈപ്പത്തിയുടെ ആകൃതിയിൽ തലമുടിമുറിച്ച് എത്തിയ യുവാവിന്റെ ആവേശം കൂട്ടുകാർക്കും കണ്ടുനിന്നവർക്കും ഹരമായി. മറുഭാഗത്ത് ജനതാദളിന്റെ ചിഹ്നമായ നെൽക്കറ്റയേന്തിയ സ്ത്രീയെ അനുസ്മരിപ്പിക്കുംവിധം നെൽക്കറ്റയുമായാണ് ഒരു യുവാവ് ബൈക്ക് റാലിയിൽ അണിചേർന്നത്.
നഗരങ്ങളിലോ പാതയോരത്തോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാഴ്ചകളൊന്നുമില്ലെന്നതാണു ശ്രദ്ധേയം. ചുവരെഴുത്തോ ഫ്ളെക്സോ ബാനറോ ഒന്നുമില്ല. കവലയോഗങ്ങൾക്കും ആളെകിട്ടില്ലെന്നാണു മൈസൂരു ഡിസിസി സെക്രട്ടറി കൂത്തുപറമ്പ് സ്വദേശിയായ എ.ടി. മുഹമ്മദ് പറഞ്ഞത്. പരമാവധി വോട്ടർമാരെ കാണുകയാണ് എല്ലാവരും ചെയ്യുന്നത്. വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പിക്കുക എന്നതാണു പ്രധാന പരിപാടി.
എന്നാൽ നാലാൾ കൂടുന്നിടത്തെല്ലാം തെരഞ്ഞെടുപ്പുതന്നെ മുഖ്യ വിഷയം. ചായക്കടകളിലും ബസുകളിലുമെല്ലാം ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ഇന്ദിരാ കാന്റീൻ ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികളെക്കുറിച്ച് കോൺഗ്രസുകാർ വിവരിക്കുമ്പോൾ ബിജെപി, ജെഡിഎസ് അനുകൂലികളുടെ വിമർശനം അഴിമതിയെന്നാണ്.
അതേസമയം, കർണാടകത്തിൽ ഇത്രമാത്രം വികസനം നടത്തിയിട്ടുള്ള മറ്റൊരു സർക്കാരും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാർ തിരിച്ചടിക്കുന്നു. 24ന് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെയേ പ്രചാരണം കൂടുതൽ കൊഴുക്കുകയുള്ളു.
മെരുങ്ങാതെ അംബരീഷ്
ബംഗളൂരു: മാണ്ഡ്യ സീറ്റ് നൽകിയെങ്കിലും അംബരീഷ് ഇടഞ്ഞുതന്നെ. 2016-ൽ മന്ത്രിപദത്തിൽനിന്നു മാറ്റിയ സിദ്ധരാമയ്യയോടു പൊറുക്കാൻ അദ്ദേഹം തയാറായിട്ടില്ല. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ആവശ്യമായ ബി-ഫോം വാങ്ങാതെയാണു നടനും മാണ്ഡ്യയിലെ കരുത്തനുമായ കോണ്‍ഗ്രസ് നേതാവ് പ്രതിഷേധിക്കുന്നത്.
അംബരീഷിന്റെ അടുപ്പക്കാരനായ മന്ത്രി കെ.ജെ. ജോർജും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുമടക്കമുള്ള നേതാക്കൾ ഇന്നലെയും അംബരീഷുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിൽപ്പിന്നെ കോണ്‍ഗ്രസുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന അംബരീഷിനെ കൂടുതൽ ചൊടിപ്പിച്ചത് ജെഡിഎസ് വിട്ടുവന്ന ചെലുവരയസ്വാമിക്കു സീറ്റ് നൽകിയതാണ്. ചെലുവരയസ്വാമിക്ക് മാണ്ഡ്യ ജില്ലയിലെ നാഗമംഗള സീറ്റാണു നൽകിയത്. ഇതേക്കുറിച്ചു തന്നോട് ആലോചിച്ചില്ലെന്നാണ് അംബരീഷിന്റെ പരാതി.
ഏഴു മണ്ഡലങ്ങളാണു മാണ്ഡ്യ ജില്ലയിലുള്ളത്. ഇതിൽ മൂന്നു മണ്ഡലങ്ങളിൽ അംബരീഷിന് നിർണായക സ്വാധീനമുണ്ട്. മാണ്ഡ്യ ജില്ലയുടെ പ്രചാരണ ചുമതല തനിക്കു നൽകണമെന്നും അടുത്ത മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പുനൽകണമെന്നുമാണ് അംബരീഷ് ആവശ്യപ്പെടുന്നത്.
തലയിൽ കൈപ്പത്തി ചിഹ്നം ചാർത്തിയും നെൽക്കറ്റയേന്തി റോന്തുചുറ്റിയും അണികൾ വർധിത വീര്യത്തിലും ആവേശത്തിലും. രാജ്യം ഉറ്റുനോക്കുന്ന, കർണാടക തെരഞ്ഞെടുപ്പിന്റെ അലയൊലികൾ വ്യാപകമായില്ലെങ്കിലും അണികളിൽ ആവേശം ഇരച്ചുകയറിത്തുടങ്ങി. കഴിഞ്ഞ ദിവസം മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും എതിർസ്ഥാനാർഥിയും ചാമുണ്ഡേശ്വരിയിലെ സിറ്റിംഗ് എംഎൽഎയുമായ ജി.ടി. ദേവഗൗഡയും പത്രികസമർപ്പിച്ച വേളയിൽ അണികളുടെ ആവേശം അതിരുവിട്ടു.
ഉച്ചകഴിഞ്ഞായിരുന്നു പത്രിക സമർപ്പണമെങ്കിലും രാവിലെ പതിനൊന്നോടെതന്നെ കോണ്‍ഗ്രസ് പ്രവർത്തകർ പാലസിനു സമീപത്തെ കോട്ട ആഞ്ജനേയസ്വാമി ക്ഷേത്രത്തിനു മുന്നിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ബൈക്ക് റാലി നടത്തിയും പ്രകടനമായും എത്തിയവർ സിദ്ധരാമയ്യക്കും രാഹുൽഗാന്ധിക്കും ജയ് വിളിച്ചുകൊണ്ടാണ് അവിടെ നിലയുറപ്പിച്ചത്. വോഡയാർപ്രതിമയ്ക്ക് അപ്പുറത്തായി അപ്പോഴേക്കും ജനതാദൾപ്രവർത്തകരും മുദ്രാവാക്യം വിളികളുമായി തമ്പടിച്ചു. കൈപ്പത്തിയുടെ ആകൃതിയിൽ തലമുടിമുറിച്ച് എത്തിയ യുവാവിന്റെ ആവേശം കൂട്ടുകാർക്കും കണ്ടുനിന്നവർക്കും ഹരമായി. മറുഭാഗത്ത് ജനതാദളിന്റെ ചിഹ്നമായ നെൽക്കറ്റയേന്തിയ സ്ത്രീയെ അനുസ്മരിപ്പിക്കുംവിധം നെൽക്കറ്റയുമായാണ് ഒരു യുവാവ് ബൈക്ക് റാലിയിൽ അണിചേർന്നത്.
നഗരങ്ങളിലോ പാതയോരത്തോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാഴ്ചകളൊന്നുമില്ലെന്നതാണു ശ്രദ്ധേയം. ചുവരെഴുത്തോ ഫ്ളെക്സോ ബാനറോ ഒന്നുമില്ല. കവലയോഗങ്ങൾക്കും ആളെകിട്ടില്ലെന്നാണു മൈസൂരു ഡിസിസി സെക്രട്ടറി കൂത്തുപറമ്പ് സ്വദേശിയായ എ.ടി. മുഹമ്മദ് പറഞ്ഞത്. പരമാവധി വോട്ടർമാരെ കാണുകയാണ് എല്ലാവരും ചെയ്യുന്നത്. വീടുകളും സ്ഥാപനങ്ങളും കയറി വോട്ടുറപ്പിക്കുക എന്നതാണു പ്രധാന പരിപാടി.
എന്നാൽ നാലാൾ കൂടുന്നിടത്തെല്ലാം തെരഞ്ഞെടുപ്പുതന്നെ മുഖ്യ വിഷയം. ചായക്കടകളിലും ബസുകളിലുമെല്ലാം ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. ഇന്ദിരാ കാന്റീൻ ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികളെക്കുറിച്ച് കോൺഗ്രസുകാർ വിവരിക്കുമ്പോൾ ബിജെപി, ജെഡിഎസ് അനുകൂലികളുടെ വിമർശനം അഴിമതിയെന്നാണ്.
അതേസമയം, കർണാടകത്തിൽ ഇത്രമാത്രം വികസനം നടത്തിയിട്ടുള്ള മറ്റൊരു സർക്കാരും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുകാർ തിരിച്ചടിക്കുന്നു. 24ന് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെയേ പ്രചാരണം കൂടുതൽ കൊഴുക്കുകയുള്ളു.
മെരുങ്ങാതെ അംബരീഷ്
ബംഗളൂരു: മാണ്ഡ്യ സീറ്റ് നൽകിയെങ്കിലും അംബരീഷ് ഇടഞ്ഞുതന്നെ. 2016-ൽ മന്ത്രിപദത്തിൽനിന്നു മാറ്റിയ സിദ്ധരാമയ്യയോടു പൊറുക്കാൻ അദ്ദേഹം തയാറായിട്ടില്ല. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് ആവശ്യമായ ബി-ഫോം വാങ്ങാതെയാണു നടനും മാണ്ഡ്യയിലെ കരുത്തനുമായ കോണ്‍ഗ്രസ് നേതാവ് പ്രതിഷേധിക്കുന്നത്.
അംബരീഷിന്റെ അടുപ്പക്കാരനായ മന്ത്രി കെ.ജെ. ജോർജും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുമടക്കമുള്ള നേതാക്കൾ ഇന്നലെയും അംബരീഷുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതിൽപ്പിന്നെ കോണ്‍ഗ്രസുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന അംബരീഷിനെ കൂടുതൽ ചൊടിപ്പിച്ചത് ജെഡിഎസ് വിട്ടുവന്ന ചെലുവരയസ്വാമിക്കു സീറ്റ് നൽകിയതാണ്. ചെലുവരയസ്വാമിക്ക് മാണ്ഡ്യ ജില്ലയിലെ നാഗമംഗള സീറ്റാണു നൽകിയത്. ഇതേക്കുറിച്ചു തന്നോട് ആലോചിച്ചില്ലെന്നാണ് അംബരീഷിന്റെ പരാതി.
ഏഴു മണ്ഡലങ്ങളാണു മാണ്ഡ്യ ജില്ലയിലുള്ളത്. ഇതിൽ മൂന്നു മണ്ഡലങ്ങളിൽ അംബരീഷിന് നിർണായക സ്വാധീനമുണ്ട്. മാണ്ഡ്യ ജില്ലയുടെ പ്രചാരണ ചുമതല തനിക്കു നൽകണമെന്നും അടുത്ത മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പുനൽകണമെന്നുമാണ് അംബരീഷ് ആവശ്യപ്പെടുന്നത്.