ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിനു പുറമേ ബാഗൽകോട്ടിലെ ബദാമിയിൽനിന്നും മത്സരിക്കും. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുവാദം നല്കിയതോടെയാണ് ഈ തീരുമാനം. നാളെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. രണ്ടിടത്തു മത്സരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നെങ്കിലും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്.
ബദാമിയിൽ മത്സരിക്കാൻ ബാഗൽകോട്ട്, ബിജാപുർ ജില്ലകളിൽനിന്നുള്ള നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും സിദ്ധരാമയ്യ പറഞ്ഞു. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കുന്നതിനായി വെള്ളിയാഴ്ച അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡി-എസും രഹസ്യധാരണയുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രണ്ടാമതൊരു സീറ്റിൽകൂടി ജനവിധി തേടാൻ സിദ്ധരാമയ്യ തീരുമാനിച്ചത്. സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ബദാമി തെരഞ്ഞെടുത്തതും വിജയം മാത്രം മുന്നിൽക്കണ്ടാണ്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പോരാട്ടം അതിശക്തമായിരിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ബദാമിയിൽ മത്സരിക്കാൻ ബാഗൽകോട്ട്, ബിജാപുർ ജില്ലകളിൽനിന്നുള്ള നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നതായും സിദ്ധരാമയ്യ പറഞ്ഞു. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കുന്നതിനായി വെള്ളിയാഴ്ച അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡി-എസും രഹസ്യധാരണയുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രണ്ടാമതൊരു സീറ്റിൽകൂടി ജനവിധി തേടാൻ സിദ്ധരാമയ്യ തീരുമാനിച്ചത്. സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുബ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ബദാമി തെരഞ്ഞെടുത്തതും വിജയം മാത്രം മുന്നിൽക്കണ്ടാണ്. ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പോരാട്ടം അതിശക്തമായിരിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.