പ്യോംഗ്യാംഗ്: ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിയെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായും അതുകഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായിട്ടാണു കിമ്മിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
കൊറിയൻ വർക്കേഴ്സ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണു കിം തീരുമാനങ്ങൾ അറിയിച്ചത്. അതേസമയം, ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങളും മിസൈലുകളും ഉപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല. മിസൈലുകളിൽ ഘടിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള അണ്വായുധങ്ങളുടെ ചെറുപതിപ്പുകൾ വരെ വികസിപ്പിച്ചെടുത്തെന്നും ഇനി കൂടുതൽ പരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നുമാണു പറഞ്ഞത്.
ഏപ്രിൽ 21 മുതൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തില്ല. അണ്വായുധ പരീക്ഷണങ്ങൾ നടത്തിയ പുംഗ്ജിയേരി സൈറ്റ് പൊളിച്ചുകളയും. ഇക്കാര്യങ്ങളെല്ലാം സുതാര്യമായിരിക്കും. സാന്പത്തിക വളർച്ച ലക്ഷ്യമിട്ടുകൂടിയാണ് ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നത്. സോഷ്യലിസ്റ്റ് സാന്പത്തിക വ്യവസ്ഥയിൽ അധിഷ്ഠിതമായ വികസനത്തിനായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കിം പറഞ്ഞതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
അമേരിക്ക വരെ ചെന്നെത്തുന്ന മിസൈലുകളും ഹൈഡ്രജൻ ബോംബും കഴിഞ്ഞ വർഷം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ലക്ഷ്യം കൈവരിച്ചെന്ന് പുതുവത്സര സന്ദേശത്തിലും കിം പറഞ്ഞിരുന്നു.
കിമ്മിന്റെ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളെ ട്രംപും ദക്ഷിണകൊറിയയും ചൈനയും സ്വാഗതം ചെയ്തു. ഉത്തരകൊറിയയ്ക്കും ലോകത്തിനും വളരെ നല്ല വാർത്തയാണിതെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
കിം-ട്രംപ് കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ നട ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുന്നോടിയായി ആണവനിരായുധീകരണത്തിനായി ഉത്തരകൊറിയയ്ക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തി വരുകയായിരുന്നു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണുമായി, വരുന്ന 27നു കിം കൂടിക്കാഴ്ചന നടത്തുന്നുണ്ട്. കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖലയായ പാൻമുംജോം ആണ് വേദി. ഇതിന്റെ ഭാഗമായി കിമ്മിനും മൂണിനും നേരിട്ടു ടെലിഫോണിൽ സംസാരിക്കാൻ ഹോട്ട്ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊറിയൻ വർക്കേഴ്സ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണു കിം തീരുമാനങ്ങൾ അറിയിച്ചത്. അതേസമയം, ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങളും മിസൈലുകളും ഉപേക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞില്ല. മിസൈലുകളിൽ ഘടിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള അണ്വായുധങ്ങളുടെ ചെറുപതിപ്പുകൾ വരെ വികസിപ്പിച്ചെടുത്തെന്നും ഇനി കൂടുതൽ പരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നുമാണു പറഞ്ഞത്.
ഏപ്രിൽ 21 മുതൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തില്ല. അണ്വായുധ പരീക്ഷണങ്ങൾ നടത്തിയ പുംഗ്ജിയേരി സൈറ്റ് പൊളിച്ചുകളയും. ഇക്കാര്യങ്ങളെല്ലാം സുതാര്യമായിരിക്കും. സാന്പത്തിക വളർച്ച ലക്ഷ്യമിട്ടുകൂടിയാണ് ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തുന്നത്. സോഷ്യലിസ്റ്റ് സാന്പത്തിക വ്യവസ്ഥയിൽ അധിഷ്ഠിതമായ വികസനത്തിനായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും കിം പറഞ്ഞതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
അമേരിക്ക വരെ ചെന്നെത്തുന്ന മിസൈലുകളും ഹൈഡ്രജൻ ബോംബും കഴിഞ്ഞ വർഷം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ലക്ഷ്യം കൈവരിച്ചെന്ന് പുതുവത്സര സന്ദേശത്തിലും കിം പറഞ്ഞിരുന്നു.
കിമ്മിന്റെ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളെ ട്രംപും ദക്ഷിണകൊറിയയും ചൈനയും സ്വാഗതം ചെയ്തു. ഉത്തരകൊറിയയ്ക്കും ലോകത്തിനും വളരെ നല്ല വാർത്തയാണിതെന്നു ട്രംപ് ട്വീറ്റ് ചെയ്തു.
കിം-ട്രംപ് കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ നട ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുന്നോടിയായി ആണവനിരായുധീകരണത്തിനായി ഉത്തരകൊറിയയ്ക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തി വരുകയായിരുന്നു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണുമായി, വരുന്ന 27നു കിം കൂടിക്കാഴ്ചന നടത്തുന്നുണ്ട്. കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖലയായ പാൻമുംജോം ആണ് വേദി. ഇതിന്റെ ഭാഗമായി കിമ്മിനും മൂണിനും നേരിട്ടു ടെലിഫോണിൽ സംസാരിക്കാൻ ഹോട്ട്ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.