ന്യൂയോർക്ക്: 40 വയസിൽ താഴെയുള്ള ധനശാസ്ത്രജ്ഞർക്കു നൽകുന്ന ജോൺ ബേറ്റ്സ് ക്ലാർക്ക് അവാർഡ് നേപ്പാൾ വംശജൻ പരാഗ് പാഠകിന്. മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിൽ പ്രഫസറാണ് പാഠക്. അമേരിക്കൻ ഇക്കണോമിക് അസോസിയേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്.
മിൽട്ടൺ ഫ്രീഡ്മാൻ, പോൾ ക്രൂഗ്മാൻ, ലോറൻസ് സമ്മേഴ്സ് തുടങ്ങിയ പ്രഗത്ഭർ നേടിയിട്ടുള്ള അവാർഡാണ് മുപ്പത്തേഴുകാരനായ പാഠകിനു ലഭിച്ചത്.
അമേരിക്കയിൽ ദരിദ്രവിദ്യാർഥികളെ പഠിപ്പിക്കുന്ന ചാർട്ടർ സ്കൂളുകൾ ദരിദ്രമേഖലകളുടെ ഉന്നമനത്തിനു വഴിതെളിക്കുന്നുവെന്ന് പഠന-ഗവേഷണങ്ങളിലൂടെ പാഠക് തെളിയിച്ചു. സന്നദ്ധസംഘടനകളും മറ്റും ചെറിയ സർക്കാർ ധനസഹായത്തോടെ നടത്തുന്നവയാണ് ചാർട്ടർ സ്കൂളുകൾ. അവിടെ ഫീസ് ഈടാക്കുന്നില്ല.
നേപ്പാളിൽനിന്ന് അമേരിക്കയിൽ കുടിയേറിയവരാണ് പാഠകിന്റെ മാതാപിതാക്കൾ. ഹാർവഡിൽ അപ്ലൈഡ് മാത്തമാറ്റിക്സ് പഠിച്ച് മാസ്റ്റേഴ്സ് നേടി. പിന്നീട് ബിസിനസ് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടി. മാർക്കറ്റ് ഡിസൈൻ, ഗെയിം തിയറി തുടങ്ങിയവയിൽ ഗവേഷണങ്ങൾ തുടരുന്നു.
മിൽട്ടൺ ഫ്രീഡ്മാൻ, പോൾ ക്രൂഗ്മാൻ, ലോറൻസ് സമ്മേഴ്സ് തുടങ്ങിയ പ്രഗത്ഭർ നേടിയിട്ടുള്ള അവാർഡാണ് മുപ്പത്തേഴുകാരനായ പാഠകിനു ലഭിച്ചത്.
അമേരിക്കയിൽ ദരിദ്രവിദ്യാർഥികളെ പഠിപ്പിക്കുന്ന ചാർട്ടർ സ്കൂളുകൾ ദരിദ്രമേഖലകളുടെ ഉന്നമനത്തിനു വഴിതെളിക്കുന്നുവെന്ന് പഠന-ഗവേഷണങ്ങളിലൂടെ പാഠക് തെളിയിച്ചു. സന്നദ്ധസംഘടനകളും മറ്റും ചെറിയ സർക്കാർ ധനസഹായത്തോടെ നടത്തുന്നവയാണ് ചാർട്ടർ സ്കൂളുകൾ. അവിടെ ഫീസ് ഈടാക്കുന്നില്ല.
നേപ്പാളിൽനിന്ന് അമേരിക്കയിൽ കുടിയേറിയവരാണ് പാഠകിന്റെ മാതാപിതാക്കൾ. ഹാർവഡിൽ അപ്ലൈഡ് മാത്തമാറ്റിക്സ് പഠിച്ച് മാസ്റ്റേഴ്സ് നേടി. പിന്നീട് ബിസിനസ് ഇക്കണോമിക്സിൽ ഡോക്ടറേറ്റ് നേടി. മാർക്കറ്റ് ഡിസൈൻ, ഗെയിം തിയറി തുടങ്ങിയവയിൽ ഗവേഷണങ്ങൾ തുടരുന്നു.