മനാഗ്വാ: പെൻഷൻനയത്തിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് നിക്കരാഗ്വയിൽ പ്രതിഷേധം നടത്തുന്നവരും പോലീസും തമ്മിലുള്ള സംഘർഷത്തിൽ 10 മരണം.
തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും വിഹിതം കൂട്ടുകയും പെൻഷൻവേതനം കുറയ്ക്കുകയും ചെയ്ത സർക്കാർ നയത്തിനെതിരേ ബുധനാഴ്ചയാണു പ്രതിഷേധം തുടങ്ങിയത്. പെൻഷൻകാർ ആരംഭിച്ച പ്രതിഷേധത്തിൽ വിദ്യാർഥികൾ അടക്കമുള്ളവരും ചേർന്നതോടെ പ്രക്ഷോഭമായി മാറി. മരിച്ചവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. നൂറു പേർക്കു പരിക്കേറ്റു. 2007ൽ ഡാനിയൽ ഒർട്ടേഗ പ്രസിഡന്റായ ശേഷം രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.
തൊഴിലാളികളുടെയും തൊഴിൽദാതാക്കളുടെയും വിഹിതം കൂട്ടുകയും പെൻഷൻവേതനം കുറയ്ക്കുകയും ചെയ്ത സർക്കാർ നയത്തിനെതിരേ ബുധനാഴ്ചയാണു പ്രതിഷേധം തുടങ്ങിയത്. പെൻഷൻകാർ ആരംഭിച്ച പ്രതിഷേധത്തിൽ വിദ്യാർഥികൾ അടക്കമുള്ളവരും ചേർന്നതോടെ പ്രക്ഷോഭമായി മാറി. മരിച്ചവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. നൂറു പേർക്കു പരിക്കേറ്റു. 2007ൽ ഡാനിയൽ ഒർട്ടേഗ പ്രസിഡന്റായ ശേഷം രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.