കരട് രാഷ്ട്രീയപ്രമേയത്തെച്ചൊ ല്ലി സിപിഎമ്മിൽ ഉടലെടുത്ത രൂക്ഷ തർക്കങ്ങൾക്ക് ഒത്തുതീർപ്പിലൂടെ പാർട്ടി കോണ്‍ഗ്രസിൽ പരിഹാരം. രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസുമായി ഒരു സഖ്യവും ധാരണയും പാടില്ല എന്നാക്കി. ഇതാണു തർക്കപരിഹാരത്തിനു വഴിയൊരുക്കിയത്. രാഷ്ട്രീയസഖ്യം പാടില്ല എന്നാൽ തെരഞ്ഞെടുപ്പു സഖ്യം ഉണ്ടാകില്ല എന്നു തന്നെയാണെന്നു പ്രകാശ് കാരാട്ടും വിശദീകരിച്ചിട്ടുണ്ട്.
കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികകളിൽ മാറ്റം വരുത്തിയാണു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും നിലപാടിന് പാർട്ടി കോണ്‍ഗ്രസിൽ അംഗീകാരം ലഭിച്ചത്.
കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയ യെച്ചൂരിയുടെ വാദത്തിന് പാർട്ടി കോണ്‍ഗ്രസിൽ തന്ത്രപരമായ വിജയം ലഭിച്ചതോടെ അദ്ദേഹം തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരും എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചർച്ചയിൽ 47 പ്രതിനിധികൾ സംസാരിച്ചു. 373 ഭേഗഗതി നിർദേശങ്ങളിൽ 37 ഭേദഗതികൾക്ക് അംഗീകാരം നൽകി.
ഐക്യമെന്ന് യെച്ചൂരി
ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന കാര്യത്തിൽ പാർട്ടിക്ക് ഏകാഭിപ്രായമാണെന്ന് ഇന്നലെ പാർട്ടി കോണ്‍ഗ്രസിൽ യെച്ചൂരി പറഞ്ഞു.
പാർട്ടി കോണ്‍ഗ്രസിനു ശേഷം രാഷ്ട്രീയ പ്രമേയത്തിന്റെ മാർഗദർശനത്തിൽ രാജ്യമെന്പാടും ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. സിപിഎമ്മിന്റെ ഐക്യവും കരുത്തും കേന്ദ്ര സർക്കാരിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കെത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.
കാരാട്ട് പറയുന്നു
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുണ്ടായ ഭിന്നാഭിപ്രായങ്ങൾ ധാരണ, സഖ്യം എന്നീ രണ്ടു വാക്കുകളെ ചൊല്ലി മാത്രമല്ലായിരുന്നെന്നാണ് ഇന്നലെ കാരാട്ട് പാർട്ടി കോണ്‍ഗ്രസിൽ വിശദീകരിച്ചത്. ചില പ്രതിനിധികൾ സംസാരിച്ചതുപോലെ ഇത് ധാരണയെയും സഖ്യത്തെയും സംബന്ധിച്ച വിഷയമല്ല. മറിച്ച്, ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്താൻ ഏറ്റവും മികച്ച പോരാട്ടം എങ്ങനെ രൂപീകരിക്കണം എന്നതായിരുന്നു വിഷയം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എല്ലാ സാധ്യതയെയും തള്ളിക്കളയുന്നു. അത്തരം സഖ്യങ്ങൾ ഭരണവർഗത്തിനെതിരായ ജനങ്ങളെ ഒരുമിച്ചു നിർത്താനുള്ള ശ്രമങ്ങൾക്ക് തടസമാകും. പാർമെന്റിൽ മതേതര പ്രതിപക്ഷ പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കും. വിശാഖപട്ടണം പാർട്ടി കോണ്‍ഗ്രസിലെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട് പറഞ്ഞു.
തിരുത്തൽ ഇങ്ങനെ
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നത് മാറ്റി. പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാക്കി. പാർലമെന്റിനകത്ത് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി അടവുപരമായി യോജിക്കാം എന്നതിനു പകരം പാർലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള മതേതര പ്രതിപക്ഷ കക്ഷികളുമായി വർഗീയതക്കെതിരായ വിശാല മുന്നേറ്റങ്ങളിൽ ആവശ്യമെങ്കിൽ യോജിക്കാം എന്നാക്കി.
ജനറൽ സെക്രട്ടറിക്കു ബലമായി ബംഗാളും വി.എസും
സിപിഎം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയപ്ര മേയ ചർച്ചകളിൽ ഇന്നലെ പ്രകാശ് കാരാട്ട് മറുപടി പറയുന്നതിനു മുൻപ് സീതാറാം യെച്ചൂരിക്ക് തന്റെ നിലപാട് വീണ്ടും വിശദീകരിക്കാൻ അവസരം നൽകി. തന്റെ ഭേദഗതി പിൻവലിക്കില്ലെന്ന് വി.എസ്.അച്യുതാനന്ദനും നിലപാട് കടുപ്പിച്ചു. മതേതര ജനാധിപത്യ ശക്തികളുമായി സഹകരിക്കണമെന്ന തന്റെ േഭദഗതി അംഗീകരിച്ചില്ലെങ്കിൽ വോട്ടെടുപ്പു വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
ന്യൂനപക്ഷ നിലപാടിന് അംഗീകാരം നൽകാതെ തുറന്ന വോട്ടെടുപ്പിലേക്കു നീങ്ങിയാൽ പാർട്ടി കോണ്‍ഗ്രസ് വേദിക്കു മുന്നിൽ പ്രതിഷേധം നടത്തും എന്നതുൾപ്പടെയുള്ള ഭീഷണികളുമായി ബംഗാൾ ഘടകവും ഉറച്ചു നിന്നു. വേദിയിൽ കയറി പ്രതിഷേധിക്കുമെന്ന് പഞ്ചാബ് ഘടകവും മുന്നറിയിപ്പു നൽകിയിരുന്നു. രഹസ്യ വോട്ടെടുപ്പു വേണമെന്ന് 14 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പാർട്ടി സെന്ററിൽ നി്ന്ന് ഒരംഗവും ആവശ്യപ്പെട്ടതോടെയാണ് ഇതിനെതിരേ ശക്തമായി നിലപാടെടുത്ത കേരളവും ത്രിപുരയും പ്രതിസന്ധിയിലായത്.
വോട്ടെടുപ്പ് ഒഴിവാക്കി ധാരണ
കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച ഭിന്നതയിൽ മുതിർന്ന നേതാക്കൾ നിർദേശിച്ച ഒത്തുതീർപ്പു ഫോർമുല സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തർക്കഭാഗത്തിൽ മാറ്റം വരുത്തിയതോടെ വോട്ടെടുപ്പും ഒഴിവായി. കാരാട്ടിന്റെ വാദത്തെ കേരള ഘടകം ശക്തമായി പിന്തുണച്ചിരുന്നു. യെച്ചൂരിയുടെ നിലപാടിനൊപ്പം പശ്ചിമബംഗാൾ ഘടകം ശക്തമായി നിലയുറപ്പിച്ചു. യെച്ചൂരി മുന്നോട്ടു വെച്ച രാഷ്ട്രീയലൈനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഹൈദരാബാദിൽ നിന്ന് സെബി മാത്യു
കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികകളിൽ മാറ്റം വരുത്തിയാണു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും നിലപാടിന് പാർട്ടി കോണ്‍ഗ്രസിൽ അംഗീകാരം ലഭിച്ചത്.
കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയ യെച്ചൂരിയുടെ വാദത്തിന് പാർട്ടി കോണ്‍ഗ്രസിൽ തന്ത്രപരമായ വിജയം ലഭിച്ചതോടെ അദ്ദേഹം തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരും എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചർച്ചയിൽ 47 പ്രതിനിധികൾ സംസാരിച്ചു. 373 ഭേഗഗതി നിർദേശങ്ങളിൽ 37 ഭേദഗതികൾക്ക് അംഗീകാരം നൽകി.
ഐക്യമെന്ന് യെച്ചൂരി
ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന കാര്യത്തിൽ പാർട്ടിക്ക് ഏകാഭിപ്രായമാണെന്ന് ഇന്നലെ പാർട്ടി കോണ്‍ഗ്രസിൽ യെച്ചൂരി പറഞ്ഞു.
പാർട്ടി കോണ്‍ഗ്രസിനു ശേഷം രാഷ്ട്രീയ പ്രമേയത്തിന്റെ മാർഗദർശനത്തിൽ രാജ്യമെന്പാടും ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം. സിപിഎമ്മിന്റെ ഐക്യവും കരുത്തും കേന്ദ്ര സർക്കാരിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കെത്തിക്കണമെന്നും യെച്ചൂരി പറഞ്ഞു.
കാരാട്ട് പറയുന്നു
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുണ്ടായ ഭിന്നാഭിപ്രായങ്ങൾ ധാരണ, സഖ്യം എന്നീ രണ്ടു വാക്കുകളെ ചൊല്ലി മാത്രമല്ലായിരുന്നെന്നാണ് ഇന്നലെ കാരാട്ട് പാർട്ടി കോണ്‍ഗ്രസിൽ വിശദീകരിച്ചത്. ചില പ്രതിനിധികൾ സംസാരിച്ചതുപോലെ ഇത് ധാരണയെയും സഖ്യത്തെയും സംബന്ധിച്ച വിഷയമല്ല. മറിച്ച്, ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്താൻ ഏറ്റവും മികച്ച പോരാട്ടം എങ്ങനെ രൂപീകരിക്കണം എന്നതായിരുന്നു വിഷയം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എല്ലാ സാധ്യതയെയും തള്ളിക്കളയുന്നു. അത്തരം സഖ്യങ്ങൾ ഭരണവർഗത്തിനെതിരായ ജനങ്ങളെ ഒരുമിച്ചു നിർത്താനുള്ള ശ്രമങ്ങൾക്ക് തടസമാകും. പാർമെന്റിൽ മതേതര പ്രതിപക്ഷ പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കും. വിശാഖപട്ടണം പാർട്ടി കോണ്‍ഗ്രസിലെ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും കാരാട്ട് പറഞ്ഞു.
തിരുത്തൽ ഇങ്ങനെ
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നത് മാറ്റി. പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നാക്കി. പാർലമെന്റിനകത്ത് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി അടവുപരമായി യോജിക്കാം എന്നതിനു പകരം പാർലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള മതേതര പ്രതിപക്ഷ കക്ഷികളുമായി വർഗീയതക്കെതിരായ വിശാല മുന്നേറ്റങ്ങളിൽ ആവശ്യമെങ്കിൽ യോജിക്കാം എന്നാക്കി.
ജനറൽ സെക്രട്ടറിക്കു ബലമായി ബംഗാളും വി.എസും
സിപിഎം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയപ്ര മേയ ചർച്ചകളിൽ ഇന്നലെ പ്രകാശ് കാരാട്ട് മറുപടി പറയുന്നതിനു മുൻപ് സീതാറാം യെച്ചൂരിക്ക് തന്റെ നിലപാട് വീണ്ടും വിശദീകരിക്കാൻ അവസരം നൽകി. തന്റെ ഭേദഗതി പിൻവലിക്കില്ലെന്ന് വി.എസ്.അച്യുതാനന്ദനും നിലപാട് കടുപ്പിച്ചു. മതേതര ജനാധിപത്യ ശക്തികളുമായി സഹകരിക്കണമെന്ന തന്റെ േഭദഗതി അംഗീകരിച്ചില്ലെങ്കിൽ വോട്ടെടുപ്പു വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
ന്യൂനപക്ഷ നിലപാടിന് അംഗീകാരം നൽകാതെ തുറന്ന വോട്ടെടുപ്പിലേക്കു നീങ്ങിയാൽ പാർട്ടി കോണ്‍ഗ്രസ് വേദിക്കു മുന്നിൽ പ്രതിഷേധം നടത്തും എന്നതുൾപ്പടെയുള്ള ഭീഷണികളുമായി ബംഗാൾ ഘടകവും ഉറച്ചു നിന്നു. വേദിയിൽ കയറി പ്രതിഷേധിക്കുമെന്ന് പഞ്ചാബ് ഘടകവും മുന്നറിയിപ്പു നൽകിയിരുന്നു. രഹസ്യ വോട്ടെടുപ്പു വേണമെന്ന് 14 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പാർട്ടി സെന്ററിൽ നി്ന്ന് ഒരംഗവും ആവശ്യപ്പെട്ടതോടെയാണ് ഇതിനെതിരേ ശക്തമായി നിലപാടെടുത്ത കേരളവും ത്രിപുരയും പ്രതിസന്ധിയിലായത്.
വോട്ടെടുപ്പ് ഒഴിവാക്കി ധാരണ
കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച ഭിന്നതയിൽ മുതിർന്ന നേതാക്കൾ നിർദേശിച്ച ഒത്തുതീർപ്പു ഫോർമുല സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തർക്കഭാഗത്തിൽ മാറ്റം വരുത്തിയതോടെ വോട്ടെടുപ്പും ഒഴിവായി. കാരാട്ടിന്റെ വാദത്തെ കേരള ഘടകം ശക്തമായി പിന്തുണച്ചിരുന്നു. യെച്ചൂരിയുടെ നിലപാടിനൊപ്പം പശ്ചിമബംഗാൾ ഘടകം ശക്തമായി നിലയുറപ്പിച്ചു. യെച്ചൂരി മുന്നോട്ടു വെച്ച രാഷ്ട്രീയലൈനിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഹൈദരാബാദിൽ നിന്ന് സെബി മാത്യു