ഹൈദരാബാദ്: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ഭേദഗതി നിർദേശങ്ങളിൽ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പു നടത്താൻ പാർട്ടി ഭരണഘടനയിൽ വകുപ്പില്ലെന്ന് പ്രകാശ് കാരാട്ട്. ഭേദഗതിക്കായി സമ്മർദമുണ്ടായാൽ തന്നെ തുറന്ന വോട്ടെടുപ്പു നടത്തുന്ന രീതിയാണു പാർട്ടിക്കുള്ളത്.
അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിൽ സീതാറാം യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ രേഖ വോട്ടിനിട്ടു തള്ളിയാലും അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നതിൽ അപാകതയില്ലെന്നും കാരാട്ട് പാർട്ടി കോണ്‍ഗ്രസിനിടെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ഭേദഗതികൾ പാസാക്കുന്നതിനായി രഹസ്യബാലറ്റ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് പ്രകാശ് കാരാട്ട് ഇന്നലെ തുറന്ന വോട്ടെടുപ്പ് എന്ന നിലപാട് വ്യക്തമാക്കിയത്. പാർട്ടി ഭരണഘടനയിൽ കരട് രാഷ്ട്രീയ പ്രമേയം പാസാക്കുന്നതിനായി രഹസ്യ ബാലറ്റ് വേണമെന്നു പറയുന്നില്ല. പാർട്ടിയുടെ ചരിത്രത്തിൽ ഇന്നേവരെ കരട് രാഷ്ട്രീയ പ്രമേയത്തിനായി രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു നടന്നിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.
രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ഭേദഗതി നിർദേശങ്ങൾ പരിശോധിച്ച ശേഷം ഏതെങ്കിലും ഭേദഗതിക്കായി സമ്മർദം ഉണ്ടായാൽ വോട്ടെടുപ്പു നടക്കും. എന്നാൽ, തുറന്ന വോട്ടെടുപ്പായിരിക്കും നടക്കുക. രാഷ്ട്രീയ പ്രമയേത്തിന്മേലുള്ള ചർച്ചകൾ ഇന്നു പൂർത്തിയായി. 47 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പാർട്ടി കോണ്‍ഗ്രസിൽ താൻ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അതേപടി പാസാകുമോ എന്നു പറയാനാകില്ലെന്നും കാരാട്ട് പറഞ്ഞു.
മോദി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ ഏതു വഴി സ്വീകരിക്കണം എന്ന വിഷയത്തിലൂന്നിയായിരുന്നു പാർട്ടി കോണ്‍ഗ്രസിൽ ചർച്ചകൾ നടന്നത്. സിപിഎമ്മിൽ എല്ലാക്കാലത്തും ഭൂരിപക്ഷവും ന്യൂനപക്ഷവുമായ നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായതിൽ പുതുമയില്ല. രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ഭേദഗതികളിൽ മുൻപും വോട്ടെടുപ്പു നടന്നിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം രാഷ്ട്രീ യ പ്രമേയത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ലെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരട് രാഷ്ട്രീയ പ്രമേയത്തിൽ സീതാറാം യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ രേഖ വോട്ടിനിട്ടു തള്ളിയാലും അദ്ദേഹം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നതിൽ അപാകതയില്ലെന്നും കാരാട്ട് പാർട്ടി കോണ്‍ഗ്രസിനിടെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ഭേദഗതികൾ പാസാക്കുന്നതിനായി രഹസ്യബാലറ്റ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് പ്രകാശ് കാരാട്ട് ഇന്നലെ തുറന്ന വോട്ടെടുപ്പ് എന്ന നിലപാട് വ്യക്തമാക്കിയത്. പാർട്ടി ഭരണഘടനയിൽ കരട് രാഷ്ട്രീയ പ്രമേയം പാസാക്കുന്നതിനായി രഹസ്യ ബാലറ്റ് വേണമെന്നു പറയുന്നില്ല. പാർട്ടിയുടെ ചരിത്രത്തിൽ ഇന്നേവരെ കരട് രാഷ്ട്രീയ പ്രമേയത്തിനായി രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു നടന്നിട്ടില്ലെന്നും കാരാട്ട് പറഞ്ഞു.
രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ഭേദഗതി നിർദേശങ്ങൾ പരിശോധിച്ച ശേഷം ഏതെങ്കിലും ഭേദഗതിക്കായി സമ്മർദം ഉണ്ടായാൽ വോട്ടെടുപ്പു നടക്കും. എന്നാൽ, തുറന്ന വോട്ടെടുപ്പായിരിക്കും നടക്കുക. രാഷ്ട്രീയ പ്രമയേത്തിന്മേലുള്ള ചർച്ചകൾ ഇന്നു പൂർത്തിയായി. 47 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പാർട്ടി കോണ്‍ഗ്രസിൽ താൻ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം അതേപടി പാസാകുമോ എന്നു പറയാനാകില്ലെന്നും കാരാട്ട് പറഞ്ഞു.
മോദി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ ഏതു വഴി സ്വീകരിക്കണം എന്ന വിഷയത്തിലൂന്നിയായിരുന്നു പാർട്ടി കോണ്‍ഗ്രസിൽ ചർച്ചകൾ നടന്നത്. സിപിഎമ്മിൽ എല്ലാക്കാലത്തും ഭൂരിപക്ഷവും ന്യൂനപക്ഷവുമായ നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടായതിൽ പുതുമയില്ല. രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ഭേദഗതികളിൽ മുൻപും വോട്ടെടുപ്പു നടന്നിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം രാഷ്ട്രീ യ പ്രമേയത്തിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ലെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.