മൈസൂരു: ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മകൻ യതീന്ദ്രയ്ക്കൊപ്പം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി മൈസൂരു നഗരത്തിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷമാണ് മിനി വിധാൻ സൗധ മന്ദിരത്തിലെ താലൂക്ക് ഓഫീസിലെത്തി പത്രിക സമർപ്പിച്ചത്. നൂറുകണക്കിനു പാർട്ടി പ്രവർത്തകർ ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി കോണ്ഗ്രസ് പതാകകളേന്തി മുഖ്യമന്ത്രിയെ അനുഗമിച്ചു.
മുഖ്യ എതിരാളി ജനതാദൾ-എസിലെ ജി.ടി. ദേവഗൗഡയും സിദ്ധരാമയ്യ എത്തുന്ന സമയത്താണു പത്രിക സമർപ്പിച്ചത്. ഇരു പാർട്ടികളുടെയും പ്രവർത്തകർ ഒരുമിച്ചെത്തിയതോടെ മൈസൂരു നഗരത്തിൽ കെ.ആർ. സർക്കിൾ മുതൽ ഹാർഡിൻഞ്ച് സർക്കിൾ വരെ ഗതാഗതം സ്തംഭിച്ചു. പരസ്പരം ഏറ്റുമുട്ടിയ ഇരു പാർട്ടികളിലെയും പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തിയാണു പോലീസ് തുരത്തിയത്.
അതേസമയം, ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡി-എസും രഹസ്യധാരണയുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പോരാട്ടം അതിശക്തമായിരിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബിജെപി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ദുർബല സ്ഥാനാർഥിയെ നിർത്തിയിട്ടു ജെഡി-എസിനെ സഹായിക്കാനാണ് ബിജെപി നീക്കം.
അറുപത്തൊമ്പതുകാരനായ സിദ്ധരാമയ്യ 1983 മുതൽ ഏഴു പ്രാവശ്യം ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കുകയും അഞ്ചുപ്രാവശ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യ എതിരാളി ജനതാദൾ-എസിലെ ജി.ടി. ദേവഗൗഡയും സിദ്ധരാമയ്യ എത്തുന്ന സമയത്താണു പത്രിക സമർപ്പിച്ചത്. ഇരു പാർട്ടികളുടെയും പ്രവർത്തകർ ഒരുമിച്ചെത്തിയതോടെ മൈസൂരു നഗരത്തിൽ കെ.ആർ. സർക്കിൾ മുതൽ ഹാർഡിൻഞ്ച് സർക്കിൾ വരെ ഗതാഗതം സ്തംഭിച്ചു. പരസ്പരം ഏറ്റുമുട്ടിയ ഇരു പാർട്ടികളിലെയും പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തിയാണു പോലീസ് തുരത്തിയത്.
അതേസമയം, ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡി-എസും രഹസ്യധാരണയുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലത്തിലും അദ്ദേഹം മത്സരിച്ചേക്കും. ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ പോരാട്ടം അതിശക്തമായിരിക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബിജെപി ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ദുർബല സ്ഥാനാർഥിയെ നിർത്തിയിട്ടു ജെഡി-എസിനെ സഹായിക്കാനാണ് ബിജെപി നീക്കം.
അറുപത്തൊമ്പതുകാരനായ സിദ്ധരാമയ്യ 1983 മുതൽ ഏഴു പ്രാവശ്യം ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മത്സരിക്കുകയും അഞ്ചുപ്രാവശ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്.