ന്യൂഡൽഹി: ജഡ്ജി ബി.എച്ച്. ലോയ വിസ്മൃതിയിലേക്കു മറയാൻ അനുവദിക്കില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ സത്യം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജി ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് ആറ് പ്രതിപക്ഷപാർട്ടികൾ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ നീക്കം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണു രാഹുലിന്റെ പ്രതികരണം.
“ഇനി പ്രതീക്ഷയ്ക്കു വകയില്ല, എല്ലാം പരിഹരിക്കപ്പെട്ടുവെന്നായിരുന്നു കോടതിവിധിയെക്കുറിച്ച് ജഡ്ജി ലോയയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്. എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് അവരോടു പറയുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ സത്യം കാണുന്നുണ്ട്”- രാഹുൽ ട്വിറ്ററിൽ പറഞ്ഞു. ജഡ്ജി ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്തയും രാഹുൽ ട്വിറ്റിൽ ചേർത്തിട്ടുണ്ട്.
ജഡ്ജി ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് ആറ് പ്രതിപക്ഷപാർട്ടികൾ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ നീക്കം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണു രാഹുലിന്റെ പ്രതികരണം.
“ഇനി പ്രതീക്ഷയ്ക്കു വകയില്ല, എല്ലാം പരിഹരിക്കപ്പെട്ടുവെന്നായിരുന്നു കോടതിവിധിയെക്കുറിച്ച് ജഡ്ജി ലോയയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്. എന്നാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് അവരോടു പറയുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ സത്യം കാണുന്നുണ്ട്”- രാഹുൽ ട്വിറ്ററിൽ പറഞ്ഞു. ജഡ്ജി ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്തയും രാഹുൽ ട്വിറ്റിൽ ചേർത്തിട്ടുണ്ട്.