ന്യൂഡൽഹി: നാഗ്പൂർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര (75) കാലംചെയ്തു. ഡൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് ഉറക്കത്തിനിടെ ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോട്ടയം കല്ലറ സ്വദേശിയായ ഡോ. വിരുത്തക്കുളങ്ങരയുടെ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നാഗ്പുരിലെ എസ്എഫ്എസ് കത്തീഡ്രലിൽ നടക്കും.
ഡോ. വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഇന്നലെ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്കു വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ ഡോ. ജോണ്‍ വടക്കേൽ, ഡോ. തിയഡോർ മസ്ക്രീനാസ് എന്നിവരടക്കം ഇരുപത്തഞ്ചിലേറെ ബിഷപ്പുമാർ നേതൃത്വം നൽകി. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിശുദ്ധ കുർബാനയിലും പ്രാർഥനകളിലും പങ്കുചേർന്നു.
മഹാരാഷ്ട്ര മേഖലയിലെ ബിഷപ്പുമാരുടെ സമിതി പ്രസിഡന്റായിരുന്നു ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര . സിബിസിഐ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ഉത്തരേന്ത്യൻ മേഖലയിലെ 30 ബിഷപ്പുമാരുടെ യോഗത്തിലും ജമ്മു കാഷ്മീരിലെ കഠുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി നടത്തിയ മെഴുകുതിരി പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അദ്ദേഹത്തിന് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ് അദ്ദേഹം. വിരുത്തക്കുളങ്ങര ലൂക്കോസ്, ത്രേസ്യാമ്മ ദന്പതികളുടെ ഒന്‍പതു മക്കളിൽ നാലാമനായി 1943 ജൂണ്‍ അഞ്ചിനാണു ജനനം. 1969 ഒക്ടോബർ 28ന് കോട്ടയം ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നു വൈദിക പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. പിന്നീട് എട്ടു വർഷക്കാലത്തോളം മധ്യപ്രദേശിലെ ഗോൻഡ് ആദിവാസി വിഭാഗങ്ങൾക്കിടയിലായിരുന്നു പ്രേഷിത ദൗത്യം.
1977 ജൂലൈ 13ന് 34-ാം വയസിൽ മെത്രാനായി അഭിഷിക്തനാകുന്പോൾ ഇന്ത്യയിലെ കത്തോലിക്കാ ഹയരാർക്കിയിലെ നൂറാമത്തെ മെത്രാനെന്ന സവിശേഷതയുമുണ്ടായിരുന്നു. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ ഖാണ്ഡ്വ രൂപതയുടെ അധ്യക്ഷനായാണ് തുടക്കം. 1998 ൽ നാഗ്പുർ അതിരൂപതയുടെ ആർച്ച്ബിഷപ്പായി.
ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പാവങ്ങളുടെ ഇടയൻ ലളിതജീവിതം കൊണ്ടും ഏറെ ആദരവ് നേടിയിരുന്നു. ഡോ. വിരുത്തക്കുളങ്ങര മെത്രാനായിരിക്കെ ഖാണ്ഡ്വ സന്ദർശിച്ച മദർ തെരേസ ആദിവാസികൾക്കും പാവങ്ങൾക്കും വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചിരുന്നു.
ആർഎസ്എസിന്റെ കേന്ദ്ര കാര്യാലയം സ്ഥിതി ചെയ്യുന്ന നാഗ്പുരിലെ ആർച്ച്ബിഷപ്പെന്ന നിലയിൽ, ഇതര മതസ്ഥരുമായും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമായും യോജിപ്പോടെയും സഹകരണത്തോടെയും പ്രവർത്തിച്ചു. യുവജന അല്മായ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു ഡോ. വിരുത്തക്കുളങ്ങര.
ഡോ. വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഇന്നലെ നടന്ന പ്രാർഥനാ ശുശ്രൂഷകൾക്കു വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ ഡോ. ജോണ്‍ വടക്കേൽ, ഡോ. തിയഡോർ മസ്ക്രീനാസ് എന്നിവരടക്കം ഇരുപത്തഞ്ചിലേറെ ബിഷപ്പുമാർ നേതൃത്വം നൽകി. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിശുദ്ധ കുർബാനയിലും പ്രാർഥനകളിലും പങ്കുചേർന്നു.
മഹാരാഷ്ട്ര മേഖലയിലെ ബിഷപ്പുമാരുടെ സമിതി പ്രസിഡന്റായിരുന്നു ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര . സിബിസിഐ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ഉത്തരേന്ത്യൻ മേഖലയിലെ 30 ബിഷപ്പുമാരുടെ യോഗത്തിലും ജമ്മു കാഷ്മീരിലെ കഠുവയിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി നടത്തിയ മെഴുകുതിരി പ്രതിഷേധത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഹൃദയ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അദ്ദേഹത്തിന് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.
കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തൻപള്ളി ഇടവകാംഗമാണ് അദ്ദേഹം. വിരുത്തക്കുളങ്ങര ലൂക്കോസ്, ത്രേസ്യാമ്മ ദന്പതികളുടെ ഒന്‍പതു മക്കളിൽ നാലാമനായി 1943 ജൂണ്‍ അഞ്ചിനാണു ജനനം. 1969 ഒക്ടോബർ 28ന് കോട്ടയം ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നു വൈദിക പട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. പിന്നീട് എട്ടു വർഷക്കാലത്തോളം മധ്യപ്രദേശിലെ ഗോൻഡ് ആദിവാസി വിഭാഗങ്ങൾക്കിടയിലായിരുന്നു പ്രേഷിത ദൗത്യം.
1977 ജൂലൈ 13ന് 34-ാം വയസിൽ മെത്രാനായി അഭിഷിക്തനാകുന്പോൾ ഇന്ത്യയിലെ കത്തോലിക്കാ ഹയരാർക്കിയിലെ നൂറാമത്തെ മെത്രാനെന്ന സവിശേഷതയുമുണ്ടായിരുന്നു. മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ മേഖലയായ ഖാണ്ഡ്വ രൂപതയുടെ അധ്യക്ഷനായാണ് തുടക്കം. 1998 ൽ നാഗ്പുർ അതിരൂപതയുടെ ആർച്ച്ബിഷപ്പായി.
ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പാവങ്ങളുടെ ഇടയൻ ലളിതജീവിതം കൊണ്ടും ഏറെ ആദരവ് നേടിയിരുന്നു. ഡോ. വിരുത്തക്കുളങ്ങര മെത്രാനായിരിക്കെ ഖാണ്ഡ്വ സന്ദർശിച്ച മദർ തെരേസ ആദിവാസികൾക്കും പാവങ്ങൾക്കും വേണ്ടിയുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചിരുന്നു.
ആർഎസ്എസിന്റെ കേന്ദ്ര കാര്യാലയം സ്ഥിതി ചെയ്യുന്ന നാഗ്പുരിലെ ആർച്ച്ബിഷപ്പെന്ന നിലയിൽ, ഇതര മതസ്ഥരുമായും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമായും യോജിപ്പോടെയും സഹകരണത്തോടെയും പ്രവർത്തിച്ചു. യുവജന അല്മായ സംഘടനയായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു ഡോ. വിരുത്തക്കുളങ്ങര.