സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിൽ വിയോജിപ്പുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒറ്റക്കെട്ടായി എതിര്‍ത്തു കേരളം. രാഷ്ട്രീയ പ്രമേയം സംബന്ധിച്ച തീരുമാനം രഹസ്യ ബാലറ്റിലൂടെനടത്താനാണു യെച്ചൂരി പക്ഷം ശ്രമിക്കുന്നത്. രഹസ്യബാലറ്റിൽ തങ്ങളുടെ നിലപാടിനു കൂടുതൽ പിന്തുണ ഉറപ്പിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് അവർ.
കേരളത്തില്‍ നിന്നു സംസാരിച്ച രണ്ടുപേരും യെച്ചൂരിയുടെ നിലപാടിനെ പാടേ എതിര്‍ത്തു. ഇരുനിലപാടുകളോടും യോജിക്കാതെ ഛത്തീസ്ഗഡ് പ്രതിനിധി നിന്നപ്പോള്‍ സമവായം വേണമെന്ന് ഗുജറാത്ത് പ്രതിനിധികൾ പറഞ്ഞു. യെച്ചൂരിക്കു പൂര്‍ണ പിന്തുണ നല്കിപ്പോന്ന ബംഗാള്‍ ഘടകത്തിലെ ഒരു പ്രതിനിധിയില്‍നിന്ന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനു വിരുദ്ധമായ അഭിപ്രായവും ഉയര്‍ന്നു. ബിഹാറില്‍ നിന്നുള്ള ഒരാള്‍ യെച്ചൂരിയുടെ പക്ഷത്തും മറ്റൊരാള്‍ കാരാട്ടിന്റെ പക്ഷത്തും നിന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കിയാല്‍ അത് കേരളത്തില്‍ സിപിഎമ്മിനു വലിയ നഷ്ടമുണ്ടാക്കുമെന്നു പി. രാജീവ് ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലും സംസാരിച്ചു.
ദേശീയ സാഹചര്യമനുസരിച്ചാണു പാര്‍ട്ടിനയം രൂപീകരിക്കേണ്ടതെന്നായിരുന്നു ബംഗാള്‍ ഘടകത്തിലെ ഒരംഗം പറഞ്ഞത്. നിലവിൽ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ സഹകരണം ആവശ്യമാണെന്നും ബംഗാള്‍ പ്രതിനിധി വ്യക്തമാക്കി. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു വേണമെന്നായിരുന്നു മഹാരാഷ്ട്ര പ്രതിനിധിയുടെ ആവശ്യം. കര്‍ണാടകയില്‍നിന്നുള്ള അംഗം കാരാട്ടിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ചു. അവിടെ ഒരു വിഭാഗം യെച്ചൂരിയെ പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കപ്പെട്ടു.
മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണു സംസാരിച്ചത്. കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ആന്ധ്ര പ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ കാരാട്ടിനൊപ്പം നിന്നു. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന സാഹചര്യത്തിലേക്കു കാര്യങ്ങളെത്തിക്കാനാണ് യെച്ചൂരി പക്ഷത്തിന്റെ ശ്രമം.
ഹൈദരാബാദില്‍നിന്നു സെബി മാത്യു
കേരളത്തില്‍ നിന്നു സംസാരിച്ച രണ്ടുപേരും യെച്ചൂരിയുടെ നിലപാടിനെ പാടേ എതിര്‍ത്തു. ഇരുനിലപാടുകളോടും യോജിക്കാതെ ഛത്തീസ്ഗഡ് പ്രതിനിധി നിന്നപ്പോള്‍ സമവായം വേണമെന്ന് ഗുജറാത്ത് പ്രതിനിധികൾ പറഞ്ഞു. യെച്ചൂരിക്കു പൂര്‍ണ പിന്തുണ നല്കിപ്പോന്ന ബംഗാള്‍ ഘടകത്തിലെ ഒരു പ്രതിനിധിയില്‍നിന്ന് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനു വിരുദ്ധമായ അഭിപ്രായവും ഉയര്‍ന്നു. ബിഹാറില്‍ നിന്നുള്ള ഒരാള്‍ യെച്ചൂരിയുടെ പക്ഷത്തും മറ്റൊരാള്‍ കാരാട്ടിന്റെ പക്ഷത്തും നിന്നു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കിയാല്‍ അത് കേരളത്തില്‍ സിപിഎമ്മിനു വലിയ നഷ്ടമുണ്ടാക്കുമെന്നു പി. രാജീവ് ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാലും സംസാരിച്ചു.
ദേശീയ സാഹചര്യമനുസരിച്ചാണു പാര്‍ട്ടിനയം രൂപീകരിക്കേണ്ടതെന്നായിരുന്നു ബംഗാള്‍ ഘടകത്തിലെ ഒരംഗം പറഞ്ഞത്. നിലവിൽ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ സഹകരണം ആവശ്യമാണെന്നും ബംഗാള്‍ പ്രതിനിധി വ്യക്തമാക്കി. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു വേണമെന്നായിരുന്നു മഹാരാഷ്ട്ര പ്രതിനിധിയുടെ ആവശ്യം. കര്‍ണാടകയില്‍നിന്നുള്ള അംഗം കാരാട്ടിന്റെ നിലപാടിനെ ശക്തമായി പിന്തുണച്ചു. അവിടെ ഒരു വിഭാഗം യെച്ചൂരിയെ പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കപ്പെട്ടു.
മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണു സംസാരിച്ചത്. കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ആന്ധ്ര പ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ കാരാട്ടിനൊപ്പം നിന്നു. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന സാഹചര്യത്തിലേക്കു കാര്യങ്ങളെത്തിക്കാനാണ് യെച്ചൂരി പക്ഷത്തിന്റെ ശ്രമം.
ഹൈദരാബാദില്‍നിന്നു സെബി മാത്യു