ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിനു കറൻസി ഇല്ലെന്ന വസ്തുത ഓരോ ദിവസവും കൂടുതൽ വ്യക്തമാകുന്നു. പ്രശ്നം ഉടൻ തീരുമെന്നു പറഞ്ഞ അധികൃതർ ഇപ്പോൾ പറയുന്നത് നോട്ട് അച്ചടിക്കുന്ന പ്രസുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാരംഭിച്ചു എന്നാണ്. 80 ശതമാനം എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട് എന്നു മാത്രമാണ് ഇന്നലെയും കേന്ദ്രം അവകാശപ്പെട്ടത്.
ആവശ്യം കൂടിയ സ്ഥലങ്ങളിലേക്കു കൂടുതൽ പണം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ പ്രശ്നം തുടർന്നാൽ ജീവനക്കാർ പണിമുടക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടാചലം മുന്നറിയിപ്പ് നൽകി.
റിസർവ് ബാങ്കിന്റെ കീഴിൽ മൈസൂരുവിലും സാൽബോണിയിലും കേന്ദ്രഗവൺമെന്റിന്റെ കീഴിൽ ദേവാസിലും നാസിക്കിലുമുള്ള പ്രസുകളിലാണ് കറൻസി അടിക്കുന്നത്. ഇവ മുഴുവൻസമയവും പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ കേന്ദ്ര അവകാശവാദം. 2000 രൂപയും 500 രൂപയും അടിച്ചിരുന്ന സ്ഥാനത്ത് ഇനി 500 രൂപ മാത്രമേ അടിക്കൂ. 200 രൂപ, 100 രൂപ, 50 രൂപ എന്നിവയും കൂടുതൽ അടിക്കും.
കറൻസി റദ്ദാക്കലും തുടർന്നു കറൻസി അടിക്കൽ മനഃപൂർവം കുറച്ചതുമാണ് ഇപ്പോൾ പ്രശ്നമായത്. ജിഡിപി വർധനയ്ക്കനുസരിച്ച് കറൻസി അടിച്ചു നൽകിയില്ല. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധി പറഞ്ഞത് 23 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി വേണമെന്നാണ്. ഇപ്പോൾ ഉള്ളത് 18.73 ലക്ഷം കോടി മാത്രം.
എസ്ബിഐ ഗവേഷണവിഭാഗം പറയുന്നത് 70,000 കോടി രൂപയുടെ കറൻസികൂടി ഉണ്ടെങ്കിലേ കാര്യം നടക്കൂ എന്നാണ്.
ആവശ്യം കൂടിയ സ്ഥലങ്ങളിലേക്കു കൂടുതൽ പണം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ പ്രശ്നം തുടർന്നാൽ ജീവനക്കാർ പണിമുടക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടാചലം മുന്നറിയിപ്പ് നൽകി.
റിസർവ് ബാങ്കിന്റെ കീഴിൽ മൈസൂരുവിലും സാൽബോണിയിലും കേന്ദ്രഗവൺമെന്റിന്റെ കീഴിൽ ദേവാസിലും നാസിക്കിലുമുള്ള പ്രസുകളിലാണ് കറൻസി അടിക്കുന്നത്. ഇവ മുഴുവൻസമയവും പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ കേന്ദ്ര അവകാശവാദം. 2000 രൂപയും 500 രൂപയും അടിച്ചിരുന്ന സ്ഥാനത്ത് ഇനി 500 രൂപ മാത്രമേ അടിക്കൂ. 200 രൂപ, 100 രൂപ, 50 രൂപ എന്നിവയും കൂടുതൽ അടിക്കും.
കറൻസി റദ്ദാക്കലും തുടർന്നു കറൻസി അടിക്കൽ മനഃപൂർവം കുറച്ചതുമാണ് ഇപ്പോൾ പ്രശ്നമായത്. ജിഡിപി വർധനയ്ക്കനുസരിച്ച് കറൻസി അടിച്ചു നൽകിയില്ല. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ആർ.ഗാന്ധി പറഞ്ഞത് 23 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി വേണമെന്നാണ്. ഇപ്പോൾ ഉള്ളത് 18.73 ലക്ഷം കോടി മാത്രം.
എസ്ബിഐ ഗവേഷണവിഭാഗം പറയുന്നത് 70,000 കോടി രൂപയുടെ കറൻസികൂടി ഉണ്ടെങ്കിലേ കാര്യം നടക്കൂ എന്നാണ്.