ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ പരസ്പരം കടന്നാക്രമിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. സുപ്രീംകോടതി ഇപ്പോൾ ഈ വിഷയം തള്ളിക്കളഞ്ഞെങ്കിലും ഒരുനാൾ സത്യം പുറത്തുവരാതിരിക്കില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.
കേസിൽ പൊതുതാത്പര്യ ഹർജി നൽകിയവർക്കു പിന്നിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതായി ബിജെപിയും തിരിച്ചടിച്ചു. ഭരണത്തിലിരിക്കുന്നവരെയും പാർട്ടിയെയും ബ്ലാക്മെയിൽ ചെയ്യാനാണ് ശ്രമിച്ചതെന്നും അമിത് ഷായോടു കോണ്‍ഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്നും ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, അമൻ സിൻഹ എന്നിവർ ആവശ്യപ്പെട്ടു.
കേസിൽ പൊതുതാത്പര്യ ഹർജി നൽകിയവർക്കു പിന്നിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതായി ബിജെപിയും തിരിച്ചടിച്ചു. ഭരണത്തിലിരിക്കുന്നവരെയും പാർട്ടിയെയും ബ്ലാക്മെയിൽ ചെയ്യാനാണ് ശ്രമിച്ചതെന്നും അമിത് ഷായോടു കോണ്‍ഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്നും ബിജെപി നേതാക്കളായ മീനാക്ഷി ലേഖി, അമൻ സിൻഹ എന്നിവർ ആവശ്യപ്പെട്ടു.