ന്യൂഡൽഹി: മലങ്കര സഭയിലെ പള്ളികൾ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഉത്തരവ് പിറവം സെന്റ് മേരീസ് പള്ളിക്കും ബാധകമാണെന്ന് സുപ്രീംകോടതി.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നും ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പള്ളിയുടെ അധികാര തർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ മൂന്നിനു പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ സിവിൽ, ജുഡീഷൽ അധികാരികൾ ബാധ്യസ്ഥരാണെന്നും ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിൽ സുപ്രീംകോടതി വ്യക്തമാക്കി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിലായിരുന്നു യാക്കോബായ സഭാ വിഭാഗം നൽകിയ ഹർജികൾ തള്ളിക്കൊണ്ടു സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നും ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. പള്ളിയുടെ അധികാര തർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ മൂന്നിനു പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ സിവിൽ, ജുഡീഷൽ അധികാരികൾ ബാധ്യസ്ഥരാണെന്നും ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിൽ സുപ്രീംകോടതി വ്യക്തമാക്കി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ ഭരണവും ഉടമസ്ഥാവകാശവും സംബന്ധിച്ച കേസിലായിരുന്നു യാക്കോബായ സഭാ വിഭാഗം നൽകിയ ഹർജികൾ തള്ളിക്കൊണ്ടു സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.