കൊദർമ: മകന്റെ വിവാഹച്ചടങ്ങിൽ നല്കി സത്കാരത്തിനിടെ കാളയിറച്ചി വിളന്പിയെന്ന് ആരോപിച്ച് ഗ്രഹനാഥനെ ജനക്കൂട്ടം മർദിച്ചു. സംഘർഷത്തെത്തുടർന്ന് ദോംചഞ്ചിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് സൂപ്രണ്ട് ശിവാനി തിവാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.
ദോംചഞ്ചിലെ നവാദിഹ് വില്ലേജിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജുമ്മൻ മിയാൻ എന്ന തയ്യൽക്കാരനാണ് മർദനത്തിനിരയായത്. ഭക്ഷണാവശിഷ്ടങ്ങളിൽ മാട്ടിറച്ചിയുണ്ടെന്നു പറഞ്ഞാണ് ജനക്കൂട്ടം ജുമ്മന്റെ വീടുവളഞ്ഞ് അടിച്ചുതകർത്തത്. ജുമ്മന്റെ അയൽവീടുകളും ആക്രമിച്ചതോടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.പോലീസ് സേനയെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
ദോംചഞ്ചിലെ നവാദിഹ് വില്ലേജിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജുമ്മൻ മിയാൻ എന്ന തയ്യൽക്കാരനാണ് മർദനത്തിനിരയായത്. ഭക്ഷണാവശിഷ്ടങ്ങളിൽ മാട്ടിറച്ചിയുണ്ടെന്നു പറഞ്ഞാണ് ജനക്കൂട്ടം ജുമ്മന്റെ വീടുവളഞ്ഞ് അടിച്ചുതകർത്തത്. ജുമ്മന്റെ അയൽവീടുകളും ആക്രമിച്ചതോടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറി.പോലീസ് സേനയെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.