ലണ്ടൻ: ഇന്ത്യയിൽ നടന്നിട്ടുള്ള മാനഭംഗക്കേസുകളുടെ എണ്ണം പറഞ്ഞ് ആരും വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് ഭാരത് കീ ബാത് എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ആശങ്കയുളവാക്കുന്നു. മാനഭംഗം മാനഭംഗംതന്നെയാണ്. അതിനു രാഷ്ട്രീയനിറം കൊടുക്കരുത്. അതിനാലാണ് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഈ വിഷയത്തെ താൻ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതെന്നു മോദി പറഞ്ഞു.
മകൾ താമസിച്ചുവീട്ടിൽ വന്നാൽ എവിടെപ്പോയി, എന്തിനുപോയി, ആരെക്കാണാൻ പോയി എന്നു മാതാപിതാക്കൾ ചോദിക്കും. എല്ലാവരും പെൺമക്കളോടു ചോദിക്കും. അതുപോലെ എവിടെയായിരുന്നുവെന്ന് ആൺമക്കളോടും ചോദിക്കണമെന്നു മോദി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ആശങ്കയുളവാക്കുന്നു. മാനഭംഗം മാനഭംഗംതന്നെയാണ്. അതിനു രാഷ്ട്രീയനിറം കൊടുക്കരുത്. അതിനാലാണ് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഈ വിഷയത്തെ താൻ മറ്റൊരു രീതിയിൽ അവതരിപ്പിച്ചതെന്നു മോദി പറഞ്ഞു.
മകൾ താമസിച്ചുവീട്ടിൽ വന്നാൽ എവിടെപ്പോയി, എന്തിനുപോയി, ആരെക്കാണാൻ പോയി എന്നു മാതാപിതാക്കൾ ചോദിക്കും. എല്ലാവരും പെൺമക്കളോടു ചോദിക്കും. അതുപോലെ എവിടെയായിരുന്നുവെന്ന് ആൺമക്കളോടും ചോദിക്കണമെന്നു മോദി കൂട്ടിച്ചേർത്തു.