വാഷിംഗ്ടൺ ഡിസി: ജമ്മുകാഷ്മീരിലെ കഠുവയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും നടന്ന മാനഭംഗങ്ങൾക്കെതിരേ അമേരിക്കയിലും പ്രതിഷേധം. ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ വാഷിംഗ്ടൺ ഡിസി യിലെ ഇന്ത്യൻ എംബസിക്കു മുന്നിലാണു പ്രതിഷേധം നടന്നത്.
കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇനി വേണ്ടെന്ന മുദ്രാവാക്യവും പ്ലാക്കാർഡുകളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനുപേരാണ് എംബസി വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ അണിചേർന്നത്.
കഠുവ സംഭവത്തിലെ വിചാരണ പെൺകുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരം ജമ്മു ഹൈക്കോടതിയിൽനിന്നു മാറ്റണമെന്നു പ്രകടനത്തിനു നേതൃത്വം നൽകിയ സയ്യിദ് അഷ്റഫ് ആവശ്യപ്പെട്ടു. ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡറെയും പ്രതിഷേധം അറിയിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്റ്റ്യൻ ഓർഗനൈസേഷനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉൾപ്പെടെ യുള്ള സംഘടനകളും രണ്ടു സംഭവങ്ങളെയും അപലപിച്ചു.
കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇനി വേണ്ടെന്ന മുദ്രാവാക്യവും പ്ലാക്കാർഡുകളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനുപേരാണ് എംബസി വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിൽ അണിചേർന്നത്.
കഠുവ സംഭവത്തിലെ വിചാരണ പെൺകുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരം ജമ്മു ഹൈക്കോടതിയിൽനിന്നു മാറ്റണമെന്നു പ്രകടനത്തിനു നേതൃത്വം നൽകിയ സയ്യിദ് അഷ്റഫ് ആവശ്യപ്പെട്ടു. ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡറെയും പ്രതിഷേധം അറിയിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്റ്റ്യൻ ഓർഗനൈസേഷനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉൾപ്പെടെ യുള്ള സംഘടനകളും രണ്ടു സംഭവങ്ങളെയും അപലപിച്ചു.