ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സംഭവത്തിനു തൊട്ടുപിന്നാലെ പാക്കിസ്ഥാനു കൈമാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നു പാക്കിസ്ഥാൻ.
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ് പരാമർശമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. നുണ ആവർത്തിച്ചാൽ ഒരിക്കലും സത്യമാകില്ലെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ഭീകരരെ ഇന്ത്യ സഹായിക്കുകയാണ്. കുൽഭൂഷൺ ജാദവ് സംഭവം ഇതിനുദാഹരണമാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ് പരാമർശമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. നുണ ആവർത്തിച്ചാൽ ഒരിക്കലും സത്യമാകില്ലെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ഭീകരരെ ഇന്ത്യ സഹായിക്കുകയാണ്. കുൽഭൂഷൺ ജാദവ് സംഭവം ഇതിനുദാഹരണമാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.