റിയാദ്: 35 വർഷങ്ങൾക്കു ശേഷം സൗദിയിൽ ഒരു വാണിജ്യ സിനിമ പ്രദർശിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് പോപ്പ്കോൺ ചവച്ചും കൈയടിച്ചും കൂക്കിവിളിച്ചും സിനിമ കണ്ടു. ഹോളിവുഡ് ബ്ലോക് ബസ്റ്റർ ‘ബ്ലാക് പാന്തർ’ ആണ് റിയാദിലെ പ്രത്യേക വേദിയിൽ ബുധനാഴ്ച പ്രദർശിപ്പിച്ചത്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നു മുതൽ പൊതുജനങ്ങൾക്കായുള്ള പ്രദർശനങ്ങൾ ആരംഭിക്കും.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിഷ്കരണ നടപടികളുടെ ഭാഗമായിട്ടാണ് സൗദിയിൽ സിനിമ എത്തിയത്. വനിതകൾക്ക് സ്റ്റേഡിയത്തിൽ കായിക വിനോദങ്ങൾ ആസ്വദിക്കാൻ അവകാശം ലഭിച്ചത് അടുത്തിടെയാണ്. വൈകാതെ വനിതകൾ ഓടിക്കുന്ന വാഹനങ്ങളും സൗദി നിരത്തുകളിൽ പ്രത്യക്ഷപ്പെടും.
എൺപതുകളിലാണ് സൗദിയിൽ സിനിമ നിരോധിച്ചത്. പാശ്ചാത്യ സിനിമകൾ മാത്രമല്ല, ഈജിപ്തിലും ലബനനിലും നിർമിച്ച അറബി സിനിമകളെയും സൗദിയിലെ യാഥാസ്ഥിതിക നേതൃത്വം എതിർത്തുപോന്നു.
സിനിമ വീണ്ടും സൗദിയിലെത്തിയത് നാഴികക്കല്ലാണെന്നാണ് സാംസ്കാരിക മന്ത്രി അവാദ് അൽ അവാദ് പറഞ്ഞത്. പ്രമുഖ നഗരങ്ങളിലെല്ലാം വൈകാതെ തിയേറ്ററുകൾ തുറക്കാനാണു ഭരണകൂടത്തിന്റെ പദ്ധതി.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിഷ്കരണ നടപടികളുടെ ഭാഗമായിട്ടാണ് സൗദിയിൽ സിനിമ എത്തിയത്. വനിതകൾക്ക് സ്റ്റേഡിയത്തിൽ കായിക വിനോദങ്ങൾ ആസ്വദിക്കാൻ അവകാശം ലഭിച്ചത് അടുത്തിടെയാണ്. വൈകാതെ വനിതകൾ ഓടിക്കുന്ന വാഹനങ്ങളും സൗദി നിരത്തുകളിൽ പ്രത്യക്ഷപ്പെടും.
എൺപതുകളിലാണ് സൗദിയിൽ സിനിമ നിരോധിച്ചത്. പാശ്ചാത്യ സിനിമകൾ മാത്രമല്ല, ഈജിപ്തിലും ലബനനിലും നിർമിച്ച അറബി സിനിമകളെയും സൗദിയിലെ യാഥാസ്ഥിതിക നേതൃത്വം എതിർത്തുപോന്നു.
സിനിമ വീണ്ടും സൗദിയിലെത്തിയത് നാഴികക്കല്ലാണെന്നാണ് സാംസ്കാരിക മന്ത്രി അവാദ് അൽ അവാദ് പറഞ്ഞത്. പ്രമുഖ നഗരങ്ങളിലെല്ലാം വൈകാതെ തിയേറ്ററുകൾ തുറക്കാനാണു ഭരണകൂടത്തിന്റെ പദ്ധതി.