ലണ്ടൻ: തന്റെ പിൻഗാമിയായി കോമൺവെൽത്തിന്റെ തലപ്പത്ത് ചാൾസ് രാജകുമാരൻ എത്തണമെന്നു എലിസബത്ത് രാജ്ഞി ആഗ്രഹം പ്രകടിപ്പിച്ചു. മുന്പ് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന രാജ്യങ്ങളുടെ സംഘടനയാണു കോമൺവെൽത്ത്. ബക്കിംഗാം പാലസിൽ കോമൺവെൽത്ത് രാഷ്ട്ര നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തൊണ്ണൂറ്റിയൊന്നുകാരിയായ രാജ്ഞി.
കോമൺവെൽത്ത് തലവന്റെ പദവിയിലേക്ക് രാജകുടുംബാംഗമല്ലാത്തയാളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണു രാജ്ഞിയുടെ ഇടപെടൽ. 1949ൽ തന്റെ പിതാവ് തുടക്കംകുറിച്ച സംഘടനയ്ക്ക് ഒരുനാൾ പ്രിൻസ് ഓഫ് വെയിൽസ് ചാൾസ് നേതൃത്വം നൽകുമെന്നു പ്രത്യാശിക്കുന്നുവെന്നു രാജ്ഞി പറഞ്ഞു.
1949ൽ ബക്കിംഗാം കൊട്ടാരത്തിൽ ജോർജ് ആറാമൻ രാജാവ് വിളിച്ചുകൂട്ടിയ എട്ടു രാജ്യത്തലവന്മാരുടെ യോഗം അംഗീകരിച്ച ലണ്ടൻ പ്രഖ്യാപനമാണു കോമൺവെൽത്തിന് അടിസ്ഥാനമിട്ടത്. ഇപ്പോൾ സംഘടനയിൽ 53 അംഗങ്ങളുണ്ട്. ഇന്നു വിൻഡ്സർ കൊട്ടാരത്തിലെ വാട്ടർലൂ ചേംബറിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും യോഗം നേതൃപ്രശ്നത്തിൽ തീരുമാനമെടുത്തേക്കും.
കോമൺവെൽത്ത് തലവന്റെ പദവിയിലേക്ക് രാജകുടുംബാംഗമല്ലാത്തയാളെ തെരഞ്ഞെടുക്കണമെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണു രാജ്ഞിയുടെ ഇടപെടൽ. 1949ൽ തന്റെ പിതാവ് തുടക്കംകുറിച്ച സംഘടനയ്ക്ക് ഒരുനാൾ പ്രിൻസ് ഓഫ് വെയിൽസ് ചാൾസ് നേതൃത്വം നൽകുമെന്നു പ്രത്യാശിക്കുന്നുവെന്നു രാജ്ഞി പറഞ്ഞു.
1949ൽ ബക്കിംഗാം കൊട്ടാരത്തിൽ ജോർജ് ആറാമൻ രാജാവ് വിളിച്ചുകൂട്ടിയ എട്ടു രാജ്യത്തലവന്മാരുടെ യോഗം അംഗീകരിച്ച ലണ്ടൻ പ്രഖ്യാപനമാണു കോമൺവെൽത്തിന് അടിസ്ഥാനമിട്ടത്. ഇപ്പോൾ സംഘടനയിൽ 53 അംഗങ്ങളുണ്ട്. ഇന്നു വിൻഡ്സർ കൊട്ടാരത്തിലെ വാട്ടർലൂ ചേംബറിൽ നടക്കുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും യോഗം നേതൃപ്രശ്നത്തിൽ തീരുമാനമെടുത്തേക്കും.