സിപിഎം പാർട്ടി കോണ്‍ഗ്രസിന്റെ ആദ്യ ദിവസം തന്നെ കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ ഭിന്നനിലപാടുകൾ കടുപ്പിച്ച് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും. യെച്ചൂരിയുടേത് ബദൽ രേഖയല്ലെന്നു പറഞ്ഞു കാരാട്ട് ഒതുക്കാൻ ശ്രമിച്ചപ്പോൾ ബദൽ രേഖയെന്നു തന്നെ വ്യക്തമാക്കുന്ന തരത്തിലാണ് ബംഗാൾ ഘടകത്തിന്റെ പിന്തുണയുള്ള തന്റെ നിലപാട് യെച്ചൂരി അവതരിപ്പിച്ചത്. എന്നാൽ, സിപിഎം ഇന്നലെ ഇറക്കിയ വാർത്തക്കുറിപ്പിൽ ജനറൽ സെക്രട്ടറിയുടേത് ന്യൂനപക്ഷ നിലപാട് തന്നെയാണെന്നാണ് അടിവരയിട്ടു പറയുന്നത്.
രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച് ഭേദഗതി കൂടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിന്നാണ് യെച്ചൂരി സംസാരിച്ചത്. 286 ഭേദഗതികൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നലെ അംഗീകാരം നൽകി.ബിജെപിയെ തൂത്തെറിയണമെന്നാണ് സീതാറം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും സാധ്യമല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും അവതരിപ്പിച്ചു.
യെച്ചൂരി പറഞ്ഞത്
പ്രതിപക്ഷ ഐക്യത്തെ ശിഥിലമാക്കുന്ന തീരുമാനം പാർട്ടി സ്വീകരിക്കരുത്. പ്രതിപക്ഷ ഐക്യം ശിഥിലമാകുന്പോൾ ബിജെപി ജയിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. കേരളത്തിലും ബിജെപി ശക്തിപ്പെട്ടു വരുന്നത് പാർട്ടി ശ്രദ്ധിക്കണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിദിനം മാറിവരുന്നതും പാർട്ടി തിരിച്ചറിയണം. ജനാധിപത്യം അപകടത്തിലാണ്. വിജയ സാധ്യത നോക്കിയാണു പാർട്ടികൾ സഖ്യത്തിൽ ഏർപ്പെടുന്നത്. ഇടതുപക്ഷം ഏതെങ്കിലും പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് വെട്ടിത്തുറന്നു പറയുന്നത് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തും. 2004ൽ ഉണ്ടായതു പോലെ ബിജെപിയെ തോൽപ്പിക്കാനുള്ള സാധ്യതകൾ കൊട്ടിയടയ്ക്കരുത്.
കാരാട്ട് പറഞ്ഞത്
പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന ന്യൂനപക്ഷ നിലപാടാണ് യെച്ചൂരി അവതരിപ്പിക്കുന്നത്. കർണാടകയിൽ ബിജെപിക്കെതിരേ കോണ്‍ഗ്രസിന് വോട്ട് ചെയ്യാൻ പരോക്ഷ ധാരണയുണ്ട്. എന്നാൽ, അതിനായി ആ പാർട്ടിയുമായി ഒരു രാഷ്ട്രീയ ധാരണ ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയെ നേരിടാനുള്ള തെരഞ്ഞെടുപ്പ് അടവ് നയം പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടവു നയവും പാർട്ടിയുടെ രാഷ്ട്രീയ അടവുനയവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയധാരണയും സാധ്യമല്ല. കോണ്‍ഗ്രസ് ബൂർഷ്വ-ഭൂപ്രഭു പാർട്ടിയാണ്. വളരെക്കുറച്ച് പേർ മാത്രമാണ് കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെടുന്നത്.
ഹൈദരാബാദിൽനിന്ന് സെബി മാത്യു
രാഷ്ട്രീയ പ്രമേയത്തിൽ കോണ്‍ഗ്രസ് ധാരണ സംബന്ധിച്ച് ഭേദഗതി കൂടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചു നിന്നാണ് യെച്ചൂരി സംസാരിച്ചത്. 286 ഭേദഗതികൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നലെ അംഗീകാരം നൽകി.ബിജെപിയെ തൂത്തെറിയണമെന്നാണ് സീതാറം യെച്ചൂരി ഇന്നലെ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ, കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും സാധ്യമല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയ റിപ്പോർട്ടും അവതരിപ്പിച്ചു.
യെച്ചൂരി പറഞ്ഞത്
പ്രതിപക്ഷ ഐക്യത്തെ ശിഥിലമാക്കുന്ന തീരുമാനം പാർട്ടി സ്വീകരിക്കരുത്. പ്രതിപക്ഷ ഐക്യം ശിഥിലമാകുന്പോൾ ബിജെപി ജയിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. കേരളത്തിലും ബിജെപി ശക്തിപ്പെട്ടു വരുന്നത് പാർട്ടി ശ്രദ്ധിക്കണം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിദിനം മാറിവരുന്നതും പാർട്ടി തിരിച്ചറിയണം. ജനാധിപത്യം അപകടത്തിലാണ്. വിജയ സാധ്യത നോക്കിയാണു പാർട്ടികൾ സഖ്യത്തിൽ ഏർപ്പെടുന്നത്. ഇടതുപക്ഷം ഏതെങ്കിലും പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് വെട്ടിത്തുറന്നു പറയുന്നത് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തും. 2004ൽ ഉണ്ടായതു പോലെ ബിജെപിയെ തോൽപ്പിക്കാനുള്ള സാധ്യതകൾ കൊട്ടിയടയ്ക്കരുത്.
കാരാട്ട് പറഞ്ഞത്
പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ ഉയർന്ന ന്യൂനപക്ഷ നിലപാടാണ് യെച്ചൂരി അവതരിപ്പിക്കുന്നത്. കർണാടകയിൽ ബിജെപിക്കെതിരേ കോണ്‍ഗ്രസിന് വോട്ട് ചെയ്യാൻ പരോക്ഷ ധാരണയുണ്ട്. എന്നാൽ, അതിനായി ആ പാർട്ടിയുമായി ഒരു രാഷ്ട്രീയ ധാരണ ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയെ നേരിടാനുള്ള തെരഞ്ഞെടുപ്പ് അടവ് നയം പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടവു നയവും പാർട്ടിയുടെ രാഷ്ട്രീയ അടവുനയവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയധാരണയും സാധ്യമല്ല. കോണ്‍ഗ്രസ് ബൂർഷ്വ-ഭൂപ്രഭു പാർട്ടിയാണ്. വളരെക്കുറച്ച് പേർ മാത്രമാണ് കോണ്‍ഗ്രസ് സഹകരണം ആവശ്യപ്പെടുന്നത്.
ഹൈദരാബാദിൽനിന്ന് സെബി മാത്യു