ന്യൂഡൽഹി: എടിഎമ്മുകളിലെ കറൻസിക്ഷാമം തുടരുന്പോൾ രാജ്യത്താകെ പ്രതിഷേധം ഇരന്പുന്നു. തലസ്ഥാന നഗരിയിലടക്കം കൂടുതൽ എടിഎമ്മുകൾ ഇന്നലെ കാലിയായി. നോട്ടുകൾക്കായി എടിഎമ്മുകളും ബാങ്കുകളും മാറി മാറി കയറിയ ജനങ്ങൾ പലയിടത്തും രോഷാകുലരായി.
കറൻസി ക്ഷാമം പരിഹരിക്കാൻ നടപടികളെടുത്തു വരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു പറഞ്ഞു. കാലിയായ എടിഎമ്മുകളിൽ പണം നിറയ്ക്കുകയാണ് ആദ്യമായി ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ പറഞ്ഞു. ബാങ്കുകളിൽ ആവശ്യമായ നോട്ടുകളെത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഏതായാലും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നോട്ട്ക്ഷാമം തീരാൻ ആറേഴുദിവസം എടുക്കുമെന്നാണു ധനകാര്യ സർവീസസ് സെക്രട്ടറി രാജീവ്കുമാർ പറഞ്ഞത്. റിസർവ് ബാങ്കിലും കറൻസി ചെസ്റ്റുകളിലുമായുള്ള 1.75 ലക്ഷം കോടി രൂപയുടെ കറൻസി എടിഎമ്മുകളിലേക്കു നല്കും.
പിൻവലിക്കൽ അന്വേഷിക്കും
അതേസമയം കറൻസി പൂഴ്ത്തിവയ്ക്കൽ സംഘടിതമായി നടക്കുന്നു എന്ന സംശയത്തിൽ വലിയതോതിൽ പണം പിൻവലിച്ചവരെ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിനു കേന്ദ്രസർക്കാർ നിർദേശം നല്കി. കഴിഞ്ഞ മൂന്നുമാസം വലിയ തുക പിൻവലിച്ചതാണ് അന്വേഷിക്കുക.
ഇന്നലെ കേന്ദ്രം പൊതു-സ്വകാര്യമേഖലാ ബാങ്കുകളുമായി കറൻസിക്ഷാമം ചർച്ചചെയ്തു. എടിഎമ്മുകളിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്താൻ ത്വരിത നടപടി ആവശ്യപ്പെട്ടു.
കറൻസി ക്ഷാമം പരിഹരിക്കാൻ നടപടികളെടുത്തു വരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം ആവർത്തിച്ചു പറഞ്ഞു. കാലിയായ എടിഎമ്മുകളിൽ പണം നിറയ്ക്കുകയാണ് ആദ്യമായി ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ പറഞ്ഞു. ബാങ്കുകളിൽ ആവശ്യമായ നോട്ടുകളെത്തിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഏതായാലും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നോട്ട്ക്ഷാമം തീരാൻ ആറേഴുദിവസം എടുക്കുമെന്നാണു ധനകാര്യ സർവീസസ് സെക്രട്ടറി രാജീവ്കുമാർ പറഞ്ഞത്. റിസർവ് ബാങ്കിലും കറൻസി ചെസ്റ്റുകളിലുമായുള്ള 1.75 ലക്ഷം കോടി രൂപയുടെ കറൻസി എടിഎമ്മുകളിലേക്കു നല്കും.
പിൻവലിക്കൽ അന്വേഷിക്കും
അതേസമയം കറൻസി പൂഴ്ത്തിവയ്ക്കൽ സംഘടിതമായി നടക്കുന്നു എന്ന സംശയത്തിൽ വലിയതോതിൽ പണം പിൻവലിച്ചവരെ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിനു കേന്ദ്രസർക്കാർ നിർദേശം നല്കി. കഴിഞ്ഞ മൂന്നുമാസം വലിയ തുക പിൻവലിച്ചതാണ് അന്വേഷിക്കുക.
ഇന്നലെ കേന്ദ്രം പൊതു-സ്വകാര്യമേഖലാ ബാങ്കുകളുമായി കറൻസിക്ഷാമം ചർച്ചചെയ്തു. എടിഎമ്മുകളിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്താൻ ത്വരിത നടപടി ആവശ്യപ്പെട്ടു.