ന്യൂഡൽഹി: കഠുവ, ഉന്നാവോ വിഷയങ്ങളിൽ പ്രതികരിക്കാൻ വൈകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് താനെന്നും വാ തുറക്കണമെന്നും തന്നെക്കുറിച്ചു മോദി പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാൽ, ആ ഉപദേശം മോദി ഓർക്കണമെന്നാണ് ഇപ്പോൾ പറയാനുള്ളത്- മൻമോഹൻ സിംഗ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ മോദി കഠുവ, ഉന്നാവ വിഷയങ്ങളെ അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മൗനിയാണെന്നായിരുന്നു ബിജെപിയുടെയും മറ്റുമുള്ള ആരോപണം. മൻമോഹൻ സിംഗ് അല്ല, മൗൻമോഹൻ സിംഗാണെന്നും തന്റെ സർക്കാരിന്റെ അവസാന നാളുകളിൽ മോദി പരിഹസിച്ചിരുന്നു. ഇപ്പോൾ തനിക്കു നൽകിയ ഉപദേശം സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണമെന്നു മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.
ഒരു രാജ്യമെന്ന രീതിയിലും സമൂഹമെന്ന രീതിയിലും നമുക്ക് അത്യധികം അപമാനകരമാണ്. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്പോൾ പ്രധാനമന്ത്രി പ്രതികരിക്കാൻ വൈകുന്നതു കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതാവും. എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് അവർ കരുതും. നേതാക്കൾ ഉടൻ പ്രതികരിക്കാതിരിക്കുകയും ചെയ്താൽ എന്ത് കുറ്റം ചെയ്താലും തങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കുറ്റവാളികൾ കരുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ മൗനിയാണെന്നായിരുന്നു ബിജെപിയുടെയും മറ്റുമുള്ള ആരോപണം. മൻമോഹൻ സിംഗ് അല്ല, മൗൻമോഹൻ സിംഗാണെന്നും തന്റെ സർക്കാരിന്റെ അവസാന നാളുകളിൽ മോദി പരിഹസിച്ചിരുന്നു. ഇപ്പോൾ തനിക്കു നൽകിയ ഉപദേശം സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണമെന്നു മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.
ഒരു രാജ്യമെന്ന രീതിയിലും സമൂഹമെന്ന രീതിയിലും നമുക്ക് അത്യധികം അപമാനകരമാണ്. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്പോൾ പ്രധാനമന്ത്രി പ്രതികരിക്കാൻ വൈകുന്നതു കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതാവും. എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് അവർ കരുതും. നേതാക്കൾ ഉടൻ പ്രതികരിക്കാതിരിക്കുകയും ചെയ്താൽ എന്ത് കുറ്റം ചെയ്താലും തങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കുറ്റവാളികൾ കരുതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.