ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ മതേതര-ജനാധിപത്യ ശക്തികൾ ഒരു കുടക്കീഴിൽ നിൽക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതു ശത്രുവായ ബിജെപിയെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നു വ്യക്തമാക്കിയാണ് പാർട്ടി കോണ്‍ഗ്രസ് വേദിയിൽ യെച്ചൂരി ഉദ്ഘാടന പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ ഉടനീളം ബിജെപിയെയും മോദി സർക്കാരിനെയും കടന്നാക്രമിച്ച യെച്ചൂരി കോണ്‍ഗ്രസിനെ ഒരു വാക്കു കൊണ്ടു പോലും പരിക്കേൽപ്പിക്കാതിരുന്നതും ശ്രദ്ധേയമായി.
വെല്ലുവിളികൾ നേരിടുന്നതിനും മതേതര-ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതു കക്ഷികൾ ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്നു യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണ വേണോ എന്ന വിഷയത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ രൂക്ഷ ഭിന്നതയും തനിക്കു ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാകുമോ എന്നതിൽ ആശങ്കയും നിൽക്കുന്പോഴും അതേക്കുറിച്ചുള്ള സൂചനകളൊന്നും യെച്ചൂരി നല്‍കിയില്ല. എഴുതിത്തയാറാക്കിയ പ്രസംഗം വായിക്കുക മാത്രമാണ് ചെയ്തത്.
അതേസമയം ബിജെപിയെ തോൽപ്പിക്കാൻ സാധ്യമായ വഴികളെല്ലാം തേടുകയാണെന്നാണ് യെച്ചൂരി പക്ഷത്ത് ഉറച്ചു നിൽക്കുന്ന നേതാക്കൾ പാർട്ടി കോൺഗ്രസിനു തൊട്ടുമുന്‍പ് വിശദീകരിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്നു എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാൻ ലക്ഷ്യമിട്ടാണെന്നും അവർ ആരോപിച്ചു.
പശു സംരക്ഷണത്തിന്റെ മറവിൽ രാജ്യത്ത് ദളിതരും ന്യൂന പ ക്ഷവിഭാഗവും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. യുവാക്കൾ എന്തു ധരിക്കണം, എന്തു കഴിക്കണം, ആരോടു സൗഹൃദം സ്ഥാപിക്കണം എന്ന നിർദേശങ്ങളുമായി സദാചാര പോലീസുകാരും അഴിഞ്ഞാടുന്നു. ഇവരുടെ നിർദേശങ്ങൾ അനുസരിക്കാത്തവർ ആക്രമിക്കപ്പെടുന്നു. ഇത്തരം സ്വകാര്യസേനകൾ ബിജെപിയുടെയും ആർഎസ്എസിന്റെ തണലിൽ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും യെച്ചൂരി ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരും സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരായി കഴിയാൻ നിർബന്ധിതരാകുന്നു.
ജമ്മു കാഷ്മീരിലും അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. കാഷ്മീർ താഴ്വരയിൽ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ജനങ്ങൾ പരിഭ്രാന്തരാണ്. ഇന്ത്യയുടെ ചരിത്രത്തെ തന്നെ ഹിന്ദുത്വ വാദങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇന്ത്യൻ തത്വശാസ്ത്രത്തെ മാറ്റി പകരം ഹിന്ദുത്വത്തെ അടിച്ചേൽപ്പിക്കുന്നു. എല്ലാ പുരോഗമന ചിന്തകൾക്കും നേരേ ആക്രമണങ്ങൾ നടക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
വെല്ലുവിളികൾ നേരിടുന്നതിനും മതേതര-ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതു കക്ഷികൾ ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്നു യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണ വേണോ എന്ന വിഷയത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ രൂക്ഷ ഭിന്നതയും തനിക്കു ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാകുമോ എന്നതിൽ ആശങ്കയും നിൽക്കുന്പോഴും അതേക്കുറിച്ചുള്ള സൂചനകളൊന്നും യെച്ചൂരി നല്‍കിയില്ല. എഴുതിത്തയാറാക്കിയ പ്രസംഗം വായിക്കുക മാത്രമാണ് ചെയ്തത്.
അതേസമയം ബിജെപിയെ തോൽപ്പിക്കാൻ സാധ്യമായ വഴികളെല്ലാം തേടുകയാണെന്നാണ് യെച്ചൂരി പക്ഷത്ത് ഉറച്ചു നിൽക്കുന്ന നേതാക്കൾ പാർട്ടി കോൺഗ്രസിനു തൊട്ടുമുന്‍പ് വിശദീകരിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്നു എന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാൻ ലക്ഷ്യമിട്ടാണെന്നും അവർ ആരോപിച്ചു.
പശു സംരക്ഷണത്തിന്റെ മറവിൽ രാജ്യത്ത് ദളിതരും ന്യൂന പ ക്ഷവിഭാഗവും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. യുവാക്കൾ എന്തു ധരിക്കണം, എന്തു കഴിക്കണം, ആരോടു സൗഹൃദം സ്ഥാപിക്കണം എന്ന നിർദേശങ്ങളുമായി സദാചാര പോലീസുകാരും അഴിഞ്ഞാടുന്നു. ഇവരുടെ നിർദേശങ്ങൾ അനുസരിക്കാത്തവർ ആക്രമിക്കപ്പെടുന്നു. ഇത്തരം സ്വകാര്യസേനകൾ ബിജെപിയുടെയും ആർഎസ്എസിന്റെ തണലിൽ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും യെച്ചൂരി ആരോപിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരും സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരായി കഴിയാൻ നിർബന്ധിതരാകുന്നു.
ജമ്മു കാഷ്മീരിലും അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. കാഷ്മീർ താഴ്വരയിൽ മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ജനങ്ങൾ പരിഭ്രാന്തരാണ്. ഇന്ത്യയുടെ ചരിത്രത്തെ തന്നെ ഹിന്ദുത്വ വാദങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇന്ത്യൻ തത്വശാസ്ത്രത്തെ മാറ്റി പകരം ഹിന്ദുത്വത്തെ അടിച്ചേൽപ്പിക്കുന്നു. എല്ലാ പുരോഗമന ചിന്തകൾക്കും നേരേ ആക്രമണങ്ങൾ നടക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.