ബാഗ്ദാദ്: ഐഎസ് ബന്ധത്തിന്റെ പേരിൽ ഇറാക്കിൽ നിരവധി വിദേശികൾ ഉൾപ്പെടെ 300ൽ അധികം പേർക്കു കോടതി വധശിക്ഷ വിധിച്ചു. നിനവേ ഫെഡറൽ അപ്പീൽ കോടതിയുടെ കീഴിലുള്ള ക്രിമിനൽ കോടതികൾ 2017 ഓഗസ്റ്റിനുശേഷം ഭീകരവിരുദ്ധ നിയമ പ്രകാരം 815 കേസുകളുടെ വിചാരണ നടത്തി. 212 പേർക്കു വധശിക്ഷ നൽകി. 150 പേർക്കു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ നിരവധി വനിതകളും ഉൾപ്പെടുന്നു.
നിനവേ മേഖലയിലെ മൊസൂൾ നഗരം ഭീകരരുടെ കൈയിൽ നിന്ന് ഇറാക്കി സൈന്യം തിരിച്ചുപിടിച്ചശേഷമാണ് ഭീകരർക്ക് എതിരേ വിചാരണ ആരംഭിച്ചത്. ബാഗ്ദാദിലെ കോടതിയിൽ നടത്തിയ വിചാരണയിൽ 103 പേർക്കും വധശിക്ഷ ലഭിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ എത്രപേരുടെ ശിക്ഷ നടപ്പാക്കിയെന്നതു സംബന്ധിച്ച് കൃത്യമായ കണക്കു ലഭ്യമല്ല.
നിനവേ മേഖലയിലെ മൊസൂൾ നഗരം ഭീകരരുടെ കൈയിൽ നിന്ന് ഇറാക്കി സൈന്യം തിരിച്ചുപിടിച്ചശേഷമാണ് ഭീകരർക്ക് എതിരേ വിചാരണ ആരംഭിച്ചത്. ബാഗ്ദാദിലെ കോടതിയിൽ നടത്തിയ വിചാരണയിൽ 103 പേർക്കും വധശിക്ഷ ലഭിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ എത്രപേരുടെ ശിക്ഷ നടപ്പാക്കിയെന്നതു സംബന്ധിച്ച് കൃത്യമായ കണക്കു ലഭ്യമല്ല.