അങ്കാറ: തുർക്കിയിൽ ജൂൺ 24നു പ്രസിഡൻഷ്യൽ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്തുമെന്നു പ്രസിഡന്റ് എർദോഗൻ പ്രഖ്യാപിച്ചു. 2019 നവംബറിൽ നടത്തേണ്ട തെരഞ്ഞെടുപ്പാണു നേരത്തെയാക്കിയത്.
അനുകൂല കാലാവസ്ഥ മുതലെടുത്ത് അധികാരം ഊട്ടിയുറപ്പിക്കുകയാണ് എർദോഗന്റെ ലക്ഷ്യം.
പാർലമെന്ററി സന്പ്രദായം ഉപേക്ഷിച്ച് പ്രസിഡന്റിനു കൂടുതൽ അധികാരം നൽകുന്ന പ്രസിഡൻഷ്യൽ ഭരണരീതി ഈ തെരഞ്ഞെടുപ്പിനുശേഷം നിലവിൽ വരും. പ്രധാനമന്ത്രി പദം എടുത്തുകളയും. തുർക്കിയിലെ പ്രമുഖ ദേശീയവാദി പാർട്ടിയുടെ നേതാവ് ഡെവ്ലറ്റ് ബഹ്സലിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എർദോഗൻ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
അനുകൂല കാലാവസ്ഥ മുതലെടുത്ത് അധികാരം ഊട്ടിയുറപ്പിക്കുകയാണ് എർദോഗന്റെ ലക്ഷ്യം.
പാർലമെന്ററി സന്പ്രദായം ഉപേക്ഷിച്ച് പ്രസിഡന്റിനു കൂടുതൽ അധികാരം നൽകുന്ന പ്രസിഡൻഷ്യൽ ഭരണരീതി ഈ തെരഞ്ഞെടുപ്പിനുശേഷം നിലവിൽ വരും. പ്രധാനമന്ത്രി പദം എടുത്തുകളയും. തുർക്കിയിലെ പ്രമുഖ ദേശീയവാദി പാർട്ടിയുടെ നേതാവ് ഡെവ്ലറ്റ് ബഹ്സലിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എർദോഗൻ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.