ന്യൂഡൽഹി: മാനഭംഗവും കൊലപാതകവും പോലുള്ള സംഭവങ്ങൾ സമൂഹത്തിൽ മാനവികതയെ നഷ്ടമാക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ത്രീശക്തീകരണ വിഭാഗം.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും യുഎൻ അണ്ടർ സെക്രട്ടറി ജനറലും യുഎൻ വിമൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹുംസിലെ ലാംബോ എൻചുക പറഞ്ഞു. കഠുവ, ഉന്നാവോ മാനഭംഗങ്ങളുടെ പശ്ചാത്തലത്തിനാണു യുഎൻ അണ്ടർ സെക്രട്ടറിയുടെ പ്രതികരണം.
രണ്ട് സംഭവങ്ങളെക്കുറിച്ചും ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോ-ഓർഡിനേറ്ററുടെ പ്രസ്താവന, പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ അപലപിച്ചത് എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും തുടർനടപടികളാണു കൂടുതൽ പ്രാധാന്യമർഹിക്കുന്നത്-അവർ പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്നത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്നും യുഎൻ അണ്ടർ സെക്രട്ടറി ജനറലും യുഎൻ വിമൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഹുംസിലെ ലാംബോ എൻചുക പറഞ്ഞു. കഠുവ, ഉന്നാവോ മാനഭംഗങ്ങളുടെ പശ്ചാത്തലത്തിനാണു യുഎൻ അണ്ടർ സെക്രട്ടറിയുടെ പ്രതികരണം.
രണ്ട് സംഭവങ്ങളെക്കുറിച്ചും ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോ-ഓർഡിനേറ്ററുടെ പ്രസ്താവന, പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ അപലപിച്ചത് എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെങ്കിലും തുടർനടപടികളാണു കൂടുതൽ പ്രാധാന്യമർഹിക്കുന്നത്-അവർ പറഞ്ഞു.