അഗർത്തല: മഹാഭാരതകാലത്തു ഭാരതത്തിൽ ഇന്റർനെറ്റ്, സാറ്റലൈറ്റ് വിദ്യകളിലൂടെ ആശയവിനിമയം നടത്തിയിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ധൃതരാഷ്ട്രർക്കു മഹാഭാരതയുദ്ധത്തെക്കുറിച്ചു സഞ്ജയൻ തൽസമയ വിവരണം നടത്തിയിരുന്നത് ഇതുവഴിയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതികവിദ്യ അത്രയ്ക്കു വികസിച്ചിരുന്നു. ആശയവിനിമയത്തിന് ഇന്റർനെറ്റും ഉപഗ്രഹസാങ്കേതികവിദ്യയും ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്നു കാണുന്ന രീതിയിലല്ലായിരുന്നു എന്നാൽ, അതു കഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ബിപ്ലവ് കുമാർ ദേബ് പറഞ്ഞു.
പൊതുവിതരണ സന്പ്രദായത്തെക്കുറിച്ചുള്ള പ്രാദേശിക പരിശീലന പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.ആധുനിക വിവരസാങ്കേതികനേട്ടങ്ങൾ അവരുടേതാണെന്നാണു യൂറോപ്യന്മാരും അമേരിക്കക്കാരും കരുതുന്നത്.
നല്ലൊരു സംസ്കാരവും ആശയവിനിമയ ബന്ധവുമുണ്ടായിരുന്ന ഈ രാജ്യത്തു ജനിച്ചതിൽ അഭിമാനിക്കുന്നു. ഭരണസംവിധാനത്തിലെ അഴിമതിയും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിലുമാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതെന്നും ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയാണു സർക്കാർ പ്രവർത്തിക്കുന്നത്- ബിപ്ലവ് കുമാർ കൂട്ടിച്ചേർത്തു.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു കേന്ദ്രമന്ത്രി സത്യപാൽ സിംഗ് ഏതാനും മാസം മുന്പു പറഞ്ഞതു വിവാദമുയർത്തിയിരുന്നു.
വിവരസാങ്കേതികവിദ്യ അത്രയ്ക്കു വികസിച്ചിരുന്നു. ആശയവിനിമയത്തിന് ഇന്റർനെറ്റും ഉപഗ്രഹസാങ്കേതികവിദ്യയും ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്നു കാണുന്ന രീതിയിലല്ലായിരുന്നു എന്നാൽ, അതു കഴിഞ്ഞ് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ബിപ്ലവ് കുമാർ ദേബ് പറഞ്ഞു.
പൊതുവിതരണ സന്പ്രദായത്തെക്കുറിച്ചുള്ള പ്രാദേശിക പരിശീലന പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.ആധുനിക വിവരസാങ്കേതികനേട്ടങ്ങൾ അവരുടേതാണെന്നാണു യൂറോപ്യന്മാരും അമേരിക്കക്കാരും കരുതുന്നത്.
നല്ലൊരു സംസ്കാരവും ആശയവിനിമയ ബന്ധവുമുണ്ടായിരുന്ന ഈ രാജ്യത്തു ജനിച്ചതിൽ അഭിമാനിക്കുന്നു. ഭരണസംവിധാനത്തിലെ അഴിമതിയും രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിലുമാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതെന്നും ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയാണു സർക്കാർ പ്രവർത്തിക്കുന്നത്- ബിപ്ലവ് കുമാർ കൂട്ടിച്ചേർത്തു.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നു കേന്ദ്രമന്ത്രി സത്യപാൽ സിംഗ് ഏതാനും മാസം മുന്പു പറഞ്ഞതു വിവാദമുയർത്തിയിരുന്നു.