പട്യാല: തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ്(കെഎൽഎഫ്) തലവൻ ഹർമീന്ദർ സിംഗ് മിന്റു(50) പട്യാല സെൻട്രൽ ജയിലിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ മിന്റുവിനെ 2014ൽ മലേഷ്യയിൽനിന്നു മടങ്ങിവരവേ ഡൽഹി വിമാനത്താവളത്തിൽവച്ചായിരുന്നു അറസ്റ്റ് ചെയ്തത്. 2016ൽ നാഭ ജയിലിലിൽ നിന്ന് മറ്റ് അഞ്ചു പ്രതികൾക്കൊപ്പം രക്ഷപ്പെട്ട മിന്റുവിനെ പിറ്റേദിവസം ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയിരുന്നു. ദേര സച്ചാ സൗദ തലവൻ ഗുരുമീത് റാം റഹിം സിംഗിനെ ആക്രമിച്ച കേസിലും മിന്റു പ്രതിയാണ്.
നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ മിന്റുവിനെ 2014ൽ മലേഷ്യയിൽനിന്നു മടങ്ങിവരവേ ഡൽഹി വിമാനത്താവളത്തിൽവച്ചായിരുന്നു അറസ്റ്റ് ചെയ്തത്. 2016ൽ നാഭ ജയിലിലിൽ നിന്ന് മറ്റ് അഞ്ചു പ്രതികൾക്കൊപ്പം രക്ഷപ്പെട്ട മിന്റുവിനെ പിറ്റേദിവസം ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയിരുന്നു. ദേര സച്ചാ സൗദ തലവൻ ഗുരുമീത് റാം റഹിം സിംഗിനെ ആക്രമിച്ച കേസിലും മിന്റു പ്രതിയാണ്.