ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്രോ)യുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണം മാറ്റി. ഈ മാസം തീരുമാനിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ മാത്രമേ വിക്ഷേപണം നടക്കുകയുള്ളൂവെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ സർക്കാരിനെ അറിയിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് ഒക്ടോബർ-നവംബർ മാസത്തോടെ വിക്ഷേപണം നടക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഇസ്രോ ചരിത്രത്തിലിടം പിടിച്ചിരുന്നു. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത് വിക്ഷേപണ സമയത്ത് 1380 കിലോയായിരുന്നു ഭാരം. ചന്ദ്രന്റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തല്‍ ചാന്ദ്രയാൻ ഒന്നിന്റേതായിരുന്നു.
ലോകത്തുള്ള എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരും ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടെത്തെ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രത്യേക പഠനത്തിന് സാധിക്കുന്ന വിധത്തിലാണ് ചന്ദ്രയാൻ രണ്ട് നിർമിച്ചിരിക്കുന്നത്.
800 കോടിരൂപയാണ് ചന്ദ്രയാൻ 2ന്റെ ചെലവെന്ന് ശിവൻ പറഞ്ഞു. 200 കോടിരൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിർമിതിക്കും . വിക്ഷേപണം വിദേശത്തെ ഏതെങ്കിലും വിക്ഷേപണത്തറയിൽ നിന്നാണെങ്കിൽ ചെലവ് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഇസ്രോ ചരിത്രത്തിലിടം പിടിച്ചിരുന്നു. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നേരത്തെ ചന്ദ്രന്റെ ഉപരിതലത്തിലെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രയാന്‍ ഒന്ന് വിക്ഷേപിച്ചത് വിക്ഷേപണ സമയത്ത് 1380 കിലോയായിരുന്നു ഭാരം. ചന്ദ്രന്റെ ഉപരിതലത്തില്‍ ജലമുണ്ടെന്ന കണ്ടെത്തല്‍ ചാന്ദ്രയാൻ ഒന്നിന്റേതായിരുന്നു.
ലോകത്തുള്ള എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരും ശ്രദ്ധിക്കുന്ന സ്ഥലമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഇവിടെത്തെ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രത്യേക പഠനത്തിന് സാധിക്കുന്ന വിധത്തിലാണ് ചന്ദ്രയാൻ രണ്ട് നിർമിച്ചിരിക്കുന്നത്.
800 കോടിരൂപയാണ് ചന്ദ്രയാൻ 2ന്റെ ചെലവെന്ന് ശിവൻ പറഞ്ഞു. 200 കോടിരൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിർമിതിക്കും . വിക്ഷേപണം വിദേശത്തെ ഏതെങ്കിലും വിക്ഷേപണത്തറയിൽ നിന്നാണെങ്കിൽ ചെലവ് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.