ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകനും ദീർഘകാലം ഡൽഹിയിൽ മലയാള മനോരമയുടെ ബ്യൂറോ ചീഫും ദ വീക്ക് വാരികയുടെ പത്രാധിപരുമായിരുന്ന ടി.വി.ആർ. ഷേണായ് ( 77) അന്തരിച്ചു. മംഗലാപുരം മണിപ്പാൽ അക്കാഡമിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നു വൈകുന്നേരം ഡൽഹിയിൽ കൊണ്ടു വരും. വ്യാഴാഴ്ച കേരള ഹൗസിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചകഴിഞ്ഞു രണ്ടിനു സംസ്കരിക്കും.
എറണാകുളം ചെറായിയിൽ തളിയാടിപ്പറമ്പിൽ വിട്ടപ്പ രാമചന്ദ്ര ഷേണായിഎറണാകുളം മഹാരാജാസ് കോളജിൽ പഠനം പൂർത്തിയാക്കിയശേഷം പത്രപ്രവർത്തന രംഗത്തേക്കു കടന്നു. മുംബൈയിൽ ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവർത്തകനായിരിക്കേ 1965–ൽ മലയാള മനോരമയുടെ ഡൽഹി ലേഖകനായി.1990–ൽ മനോരമയിൽ നിന്നു പിരിഞ്ഞ ശേഷം സൺഡേ മെയിൽ പത്രത്തിന്റെ ചീഫ് എഡിറ്ററായി. പിന്നീടു സ്വതന്ത്ര പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞ ഷേണായി ബെറ്റ് വീൻ യു ആൻഡ് മീ എന്ന പേരിൽ പംക്തി എഴുതിയിരുന്നു. മാധ്യമ രംഗത്തെ മികവിന് 2003–ൽ അദ്ദേഹത്തിന് കേന്ദ്രസർക്കാർ പത്മ ഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
ആലുവ സ്വദേശിനിയും സഹപാഠിയുമായ സരോജമാണ് ഭാര്യ. പരസ്യരംഗത്തെ കോപ്പി റൈറ്ററാണ് മകൻ അജിത്. മകൾ സുജാത യു എസിൽ പത്രപ്രവർത്തകയാണ്.
എറണാകുളം ചെറായിയിൽ തളിയാടിപ്പറമ്പിൽ വിട്ടപ്പ രാമചന്ദ്ര ഷേണായിഎറണാകുളം മഹാരാജാസ് കോളജിൽ പഠനം പൂർത്തിയാക്കിയശേഷം പത്രപ്രവർത്തന രംഗത്തേക്കു കടന്നു. മുംബൈയിൽ ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവർത്തകനായിരിക്കേ 1965–ൽ മലയാള മനോരമയുടെ ഡൽഹി ലേഖകനായി.1990–ൽ മനോരമയിൽ നിന്നു പിരിഞ്ഞ ശേഷം സൺഡേ മെയിൽ പത്രത്തിന്റെ ചീഫ് എഡിറ്ററായി. പിന്നീടു സ്വതന്ത്ര പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞ ഷേണായി ബെറ്റ് വീൻ യു ആൻഡ് മീ എന്ന പേരിൽ പംക്തി എഴുതിയിരുന്നു. മാധ്യമ രംഗത്തെ മികവിന് 2003–ൽ അദ്ദേഹത്തിന് കേന്ദ്രസർക്കാർ പത്മ ഭൂഷൺ ബഹുമതി നൽകി ആദരിച്ചു.
ആലുവ സ്വദേശിനിയും സഹപാഠിയുമായ സരോജമാണ് ഭാര്യ. പരസ്യരംഗത്തെ കോപ്പി റൈറ്ററാണ് മകൻ അജിത്. മകൾ സുജാത യു എസിൽ പത്രപ്രവർത്തകയാണ്.