സാഗർ: സാഗർ രൂപതയിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കാനുള്ള തെരഞ്ഞെടുപ്പാണു ബിഷപ് മാർ ജയിംസ് അത്തിക്കളത്തിന്റെ നിയോഗത്തിലൂടെ സംഭവിക്കുന്നതെന്ന് ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ. മാർ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകശുശ്രൂഷയോടനുബന്ധിച്ചു ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവം സാഗർ രൂപതയ്ക്കു വേണ്ടി വലിയ കാര്യം ചെയ്തിരിക്കുന്നു. സാഗർ രൂപതയെ നയിക്കാനായി ഫാ. ജയിംസ് അത്തിക്കളത്തെ തെരഞ്ഞെടുത്ത് ഇക്കാലമൊക്കെയും ദൈവം ഒരുക്കുകയായിരുന്നു. സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് അദ്ദേഹത്തെ ദൈവം ഇന്ന് ഏൽപിക്കുന്ന പ്രധാന ധർമം. ജയിംസച്ചന് അറുപതാം പിറന്നാൾ സമ്മാനമായും സാഗർ രൂപതയ്ക്കും എംഎസ്ടിക്കും അൻപതാം പിറന്നാൾ സമ്മാനമായുമാണ് മെത്രാൻ പട്ടം ഈ വർഷം ലഭിച്ചിട്ടുള്ളത്. നിരന്തരമായ പ്രാർഥനയിലൂടെ സാഗർ രൂപതയ്ക്കു മാർഗനിർദേശം കൊടുക്കാനാണ് ഈ നിയോഗം. പുതിയ മെത്രാനുവേണ്ടി പ്രാർഥിക്കാനും ശക്തിപ്പെടുത്താനും എല്ലാവർക്കും കടമയുണ്ടെന്നും ബിഷപ് തോട്ടുമാരിക്കൽ പറഞ്ഞു.
ദൈവം സാഗർ രൂപതയ്ക്കു വേണ്ടി വലിയ കാര്യം ചെയ്തിരിക്കുന്നു. സാഗർ രൂപതയെ നയിക്കാനായി ഫാ. ജയിംസ് അത്തിക്കളത്തെ തെരഞ്ഞെടുത്ത് ഇക്കാലമൊക്കെയും ദൈവം ഒരുക്കുകയായിരുന്നു. സ്നേഹത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് അദ്ദേഹത്തെ ദൈവം ഇന്ന് ഏൽപിക്കുന്ന പ്രധാന ധർമം. ജയിംസച്ചന് അറുപതാം പിറന്നാൾ സമ്മാനമായും സാഗർ രൂപതയ്ക്കും എംഎസ്ടിക്കും അൻപതാം പിറന്നാൾ സമ്മാനമായുമാണ് മെത്രാൻ പട്ടം ഈ വർഷം ലഭിച്ചിട്ടുള്ളത്. നിരന്തരമായ പ്രാർഥനയിലൂടെ സാഗർ രൂപതയ്ക്കു മാർഗനിർദേശം കൊടുക്കാനാണ് ഈ നിയോഗം. പുതിയ മെത്രാനുവേണ്ടി പ്രാർഥിക്കാനും ശക്തിപ്പെടുത്താനും എല്ലാവർക്കും കടമയുണ്ടെന്നും ബിഷപ് തോട്ടുമാരിക്കൽ പറഞ്ഞു.