സാഗർ: സാഗർ രൂപതയുടെ മിഷൻ സംഭാവനകളും പാവപ്പെട്ടവർക്കായി രൂപത ചെയ്തിട്ടുള്ള എണ്ണമറ്റ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രൂപതയുടെ ആരംഭം മുതൽ വിവിധ ഘട്ടങ്ങളിൽ നയിച്ച ബിഷപ്പുമാരായ മാർ ക്ലമൻസ് തോട്ടുങ്കൽ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മാർ ആന്റണി ചിറയത്ത് എന്നിവരുടെ ശുശ്രൂഷകൾ സാഗറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സമർപ്പിത സഹോദരിമാരെയും അഭിനന്ദിക്കുന്നു. മാർ ജയിംസ് അത്തിക്കളത്തെ സാഗർ രൂപതയ്ക്കു സമ്മാനിച്ച എംഎസ്ടി സൊസൈറ്റിയെയും നന്ദിയോടെ ഓർക്കുന്നു. രൂപതാധ്യക്ഷൻ ആടുകളുടെ കൂടെ നടക്കുന്ന നല്ല ഇടയനെപ്പോലെയാകണം. ഇടയശുശ്രൂഷയിൽ കരുണയും ദയയും സ്നേഹവും മുഖമുദ്രയാക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
രൂപതയുടെ ആരംഭം മുതൽ വിവിധ ഘട്ടങ്ങളിൽ നയിച്ച ബിഷപ്പുമാരായ മാർ ക്ലമൻസ് തോട്ടുങ്കൽ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മാർ ആന്റണി ചിറയത്ത് എന്നിവരുടെ ശുശ്രൂഷകൾ സാഗറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സമർപ്പിത സഹോദരിമാരെയും അഭിനന്ദിക്കുന്നു. മാർ ജയിംസ് അത്തിക്കളത്തെ സാഗർ രൂപതയ്ക്കു സമ്മാനിച്ച എംഎസ്ടി സൊസൈറ്റിയെയും നന്ദിയോടെ ഓർക്കുന്നു. രൂപതാധ്യക്ഷൻ ആടുകളുടെ കൂടെ നടക്കുന്ന നല്ല ഇടയനെപ്പോലെയാകണം. ഇടയശുശ്രൂഷയിൽ കരുണയും ദയയും സ്നേഹവും മുഖമുദ്രയാക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.