ജമ്മു: കാഷ്മീരിൽ ഒന്പതു ബിജെപി മന്ത്രിമാരും രാജിവച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സത് ശർമയ്ക്കാണു രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കായി ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണു മന്ത്രിമാർ രാജി സമർപ്പിച്ചത്.
മെഹ്ബൂബ മുഫ്തി സർക്കാരിൽ ബിജെപിക്ക് 11 പ്രതിനിധികളാണുണ്ടായിരുന്നത്. കഠുവ സംഭവത്തിലെ പ്രതികൾക്കായി നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ മന്ത്രിമാരായ ലാൽ സിംഗ് ചൗധരിയും ചന്ദർ പ്രകാശ് ഗംഗയും നേരത്തേ രാജിവച്ചിരുന്നു. ഇവരുടെ രാജി തിങ്കളാഴ്ച ഗവർണർ അംഗീകരിച്ചിരുന്നു.
രണ്ടു വർഷമായ പിഡിപി-ബിജെപി സർക്കാരിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനു പുതിയ മുഖങ്ങളെ മന്ത്രിസഭയിൽ കൊണ്ടുവരാനാണു ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.
മെഹ്ബൂബ മുഫ്തി സർക്കാരിൽ ബിജെപിക്ക് 11 പ്രതിനിധികളാണുണ്ടായിരുന്നത്. കഠുവ സംഭവത്തിലെ പ്രതികൾക്കായി നടത്തിയ റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ മന്ത്രിമാരായ ലാൽ സിംഗ് ചൗധരിയും ചന്ദർ പ്രകാശ് ഗംഗയും നേരത്തേ രാജിവച്ചിരുന്നു. ഇവരുടെ രാജി തിങ്കളാഴ്ച ഗവർണർ അംഗീകരിച്ചിരുന്നു.
രണ്ടു വർഷമായ പിഡിപി-ബിജെപി സർക്കാരിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനു പുതിയ മുഖങ്ങളെ മന്ത്രിസഭയിൽ കൊണ്ടുവരാനാണു ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭാ പുനഃസംഘടനയുണ്ടായേക്കും.