ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാനഭംഗത്തിനിരയായ സംഭവത്തിൽ സിബിഐ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപിന്റെ സഹോദരൻ അതുൽ സിംഗ്, കൂട്ടുപ്രതികളായ ബാബു, വിനീത്, ഷൈലു, സോനു സിംഗ് എന്നിവരെ സിബിഐ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
എംഎൽഎയുടെ അടുക്കലേക്കു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശശി സിംഗ് എന്ന യുവതിയെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ശശി സിംഗിന്റെ മകൻ ശുഭം സിംഗിനെതിരേയാണു സിബിഐ ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയെ എംഎൽഎയുടെ അടുക്കലേക്കു പോകാൻ പ്രലോഭിപ്പിച്ചുവെന്നാണു ശുഭം സിഗിനെതിരേയുള്ള കേസ്.
ഒൻപതുമാസങ്ങൾക്കുമുന്പ് തന്റെ മകൻ ശുഭം സിഗിനെ പെൺകുട്ടിയുടെ വീട്ടുകാർ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടിരുന്നുവെന്നും ഇപ്പോൾ ബിജെപി എംഎൽഎയെ കുടുക്കാൻ നോക്കുകയാണെന്നുമാണു ശശി സിംഗ് കഴിഞ്ഞയാഴ്ച ആരോപിച്ചത്. 2017 ജൂൺ 20ന് പെൺകുട്ടിയുടെ പരാതിയിൽ ശുഭം സിംഗ്, നരേശ് തിവാരി, ബ്രജേഷ് യാദവ് എന്നിവരെ മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
എംഎൽഎയുടെ അടുക്കലേക്കു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശശി സിംഗ് എന്ന യുവതിയെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ശശി സിംഗിന്റെ മകൻ ശുഭം സിംഗിനെതിരേയാണു സിബിഐ ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പെൺകുട്ടിയെ എംഎൽഎയുടെ അടുക്കലേക്കു പോകാൻ പ്രലോഭിപ്പിച്ചുവെന്നാണു ശുഭം സിഗിനെതിരേയുള്ള കേസ്.
ഒൻപതുമാസങ്ങൾക്കുമുന്പ് തന്റെ മകൻ ശുഭം സിഗിനെ പെൺകുട്ടിയുടെ വീട്ടുകാർ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടിരുന്നുവെന്നും ഇപ്പോൾ ബിജെപി എംഎൽഎയെ കുടുക്കാൻ നോക്കുകയാണെന്നുമാണു ശശി സിംഗ് കഴിഞ്ഞയാഴ്ച ആരോപിച്ചത്. 2017 ജൂൺ 20ന് പെൺകുട്ടിയുടെ പരാതിയിൽ ശുഭം സിംഗ്, നരേശ് തിവാരി, ബ്രജേഷ് യാദവ് എന്നിവരെ മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.