ന്യൂഡൽഹി: സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചു പുതിയ മാർഗരേഖ പുറത്തിറക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം. ആറ് മാസത്തിനകം മാർഗരേഖ തയാറാക്കി സമർപ്പിക്കാനും കോടതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടു നിർദേശിച്ചു. ഗുരുഗ്രാമിലെ റയാൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി.
തയാറാക്കുന്ന മാർഗരേഖ എല്ലാ സ്വകാര്യ സ്കൂളിലും നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാർഥിയെ സ്കൂളിനുള്ളിൽ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയെ കുറിച്ചു പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ ലോക്സഭയെ അറിയിച്ചിരുന്നു.
തയാറാക്കുന്ന മാർഗരേഖ എല്ലാ സ്വകാര്യ സ്കൂളിലും നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാർഥിയെ സ്കൂളിനുള്ളിൽ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയെ കുറിച്ചു പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ ലോക്സഭയെ അറിയിച്ചിരുന്നു.