ഇസ്ലാമാബാദ്: വീട്ടുജോലിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി രാജാ ഖുറം അലി ഖാനും ഭാര്യ മഹീൻ സഫറിനും ഇസ്ലാമാബാദ് ഹൈക്കോടതി ഒരു വർഷം വീതം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
ഖാന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന പത്തുവയസുള്ള തയ്യബയ്ക്കാണ് ക്രൂരമർദനമേറ്റത്. ചൂൽ കാണാതെപോയതിന്റെ പേരിലാണ് ബാലികയെ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. തുടർന്നു കുട്ടിയെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടു.
പീഡനത്തിനിരയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതിനെത്തുടർന്നു 2016 ഡിസംബർ 28നു പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും വീട്ടുടമയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തയ്യബയുടെ രക്ഷിതാക്കളുമായി ഖാൻ ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒത്തുതീർപ്പു സാധ്യമല്ലെന്നു നിരീക്ഷിച്ച കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
തയ്യബയുടെ മാതാപിതാക്കൾ ഉൾപ്പെടെ 19 സാക്ഷികളെ വിസ്തരിച്ചശേഷമാണു കോടതി വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ എത്തിയ ഖാൻ ജാമ്യത്തിന് അപേക്ഷ നൽകി. ഖാന് കോടതി ഏഴു ദിവസത്തേക്കു ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു ഖാൻ അറിയിച്ചു.
ഖാന്റെ വീട്ടിൽ ജോലിക്കാരിയായിരുന്ന പത്തുവയസുള്ള തയ്യബയ്ക്കാണ് ക്രൂരമർദനമേറ്റത്. ചൂൽ കാണാതെപോയതിന്റെ പേരിലാണ് ബാലികയെ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. തുടർന്നു കുട്ടിയെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടു.
പീഡനത്തിനിരയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതിനെത്തുടർന്നു 2016 ഡിസംബർ 28നു പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും വീട്ടുടമയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തയ്യബയുടെ രക്ഷിതാക്കളുമായി ഖാൻ ഒത്തുതീർപ്പുണ്ടാക്കിയെങ്കിലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒത്തുതീർപ്പു സാധ്യമല്ലെന്നു നിരീക്ഷിച്ച കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
തയ്യബയുടെ മാതാപിതാക്കൾ ഉൾപ്പെടെ 19 സാക്ഷികളെ വിസ്തരിച്ചശേഷമാണു കോടതി വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ എത്തിയ ഖാൻ ജാമ്യത്തിന് അപേക്ഷ നൽകി. ഖാന് കോടതി ഏഴു ദിവസത്തേക്കു ജാമ്യം അനുവദിച്ചു. ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു ഖാൻ അറിയിച്ചു.