ഹൈദരാബാദ്: 2007 മേയ് 18നു ഹൈദരാബാദിലെ മക്ക മസ്ജിദിൽ ഒന്പതു പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രതിചേർത്ത സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ളവരെ മെട്രോപോളീറ്റൻ പ്രത്യേക കോടതി വെറുതേവിട്ടു.
തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാലാണു സ്വാമി അസീമാനന്ദ എന്ന നബ കുമാർ സർക്കാരിനെക്കൂടാതെ ദേവേന്ദ്ര ഗുപ്ത, ലോകേശ് ശർമ, ഭരത് മോഹൻലാൽ രതേശ്വർ എന്ന ഭരത് ഭായി, രാജേന്ദ്ര ശർമ എന്നിവരെ കോടതി വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്നു കോടതി ചൂണ്ടിക്കാട്ടി. ചാർമിനാറിനു സമീപമുള്ള മക്ക മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയവരെ ലക്ഷ്യമിട്ടു നടത്തിയ ആർഡിഎക്സ് ബോംബ് സ്ഫോടനത്തിൽ ഒന്പതു പേരാണു കൊല്ലപ്പെട്ടത്. അന്പതിലധികം പേർക്കു പരിക്കേറ്റു. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥന നടക്കുന്നതിനിടെ ടിഫിൻ ബോക്സിൽ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണു പൊട്ടിയത്. കേസ് ആദ്യം അന്വേഷിച്ചതു ലോക്കൽ പോലീസാണ്. പിന്നീട് ഇതു സിബിഐക്കു കൈമാറി. 2011 ൽ എൻഐഎ കേസ് ഏറ്റെടുത്തു.
ഹൈന്ദവസംഘടനകളിൽപ്പെട്ട പത്തുപേരാണു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ സന്ദീപ് വി. ഡാങ്കെ, രാമചന്ദ്ര കൽസംഗ്ര എന്നിവർ ഒളിവിലാണ്. മറ്റൊരു പ്രതി സുനിൽ ജോഷി വിചാരണവേളയിൽ കൊല്ലപ്പെട്ടു. രണ്ടുപേരാണ് കേസിൽ വിചാരണനേരിടുന്നത്. 226 സാക്ഷികളാണു കേസിലുള്ളത്. സ്വാമി അസീമാനന്ദ് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
ജഡ്ജി രാജിവച്ചു
ഹൈദരാബാദ്: മെക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ജഡ്ജി വിധി പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം രാജിവച്ചു. ഹൈദരാബാദിലെ സ്പെഷൽ എൻഐഎ കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണു രാജിവച്ചത്. വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നുമാണു ജസ്റ്റീസ് റെഡ്ഡി പറയുന്നത്.
തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിയാത്തതിനാലാണു സ്വാമി അസീമാനന്ദ എന്ന നബ കുമാർ സർക്കാരിനെക്കൂടാതെ ദേവേന്ദ്ര ഗുപ്ത, ലോകേശ് ശർമ, ഭരത് മോഹൻലാൽ രതേശ്വർ എന്ന ഭരത് ഭായി, രാജേന്ദ്ര ശർമ എന്നിവരെ കോടതി വെറുതേവിട്ടത്.
പ്രതികൾക്കെതിരേ കുറ്റം തെളിയിക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്നു കോടതി ചൂണ്ടിക്കാട്ടി. ചാർമിനാറിനു സമീപമുള്ള മക്ക മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കെത്തിയവരെ ലക്ഷ്യമിട്ടു നടത്തിയ ആർഡിഎക്സ് ബോംബ് സ്ഫോടനത്തിൽ ഒന്പതു പേരാണു കൊല്ലപ്പെട്ടത്. അന്പതിലധികം പേർക്കു പരിക്കേറ്റു. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥന നടക്കുന്നതിനിടെ ടിഫിൻ ബോക്സിൽ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണു പൊട്ടിയത്. കേസ് ആദ്യം അന്വേഷിച്ചതു ലോക്കൽ പോലീസാണ്. പിന്നീട് ഇതു സിബിഐക്കു കൈമാറി. 2011 ൽ എൻഐഎ കേസ് ഏറ്റെടുത്തു.
ഹൈന്ദവസംഘടനകളിൽപ്പെട്ട പത്തുപേരാണു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ സന്ദീപ് വി. ഡാങ്കെ, രാമചന്ദ്ര കൽസംഗ്ര എന്നിവർ ഒളിവിലാണ്. മറ്റൊരു പ്രതി സുനിൽ ജോഷി വിചാരണവേളയിൽ കൊല്ലപ്പെട്ടു. രണ്ടുപേരാണ് കേസിൽ വിചാരണനേരിടുന്നത്. 226 സാക്ഷികളാണു കേസിലുള്ളത്. സ്വാമി അസീമാനന്ദ് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു.
ജഡ്ജി രാജിവച്ചു
ഹൈദരാബാദ്: മെക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ജഡ്ജി വിധി പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം രാജിവച്ചു. ഹൈദരാബാദിലെ സ്പെഷൽ എൻഐഎ കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണു രാജിവച്ചത്. വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നുമാണു ജസ്റ്റീസ് റെഡ്ഡി പറയുന്നത്.