ന്യൂഡൽഹി: ഇക്കൊല്ലം കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) നന്നായിരിക്കുമെന്നു പ്രവചനം. ദീർഘകാല ശരാശരി മഴയുടെ 97 ശതമാനം മഴ കിട്ടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പി(ഐഎംഡി)ന്റെ പ്രവചനം. അഞ്ചു ശതമാനം കൂടുതലോ കുറവോ സംഭവിക്കാം.ഇക്കൊല്ലവും ശരാശരി മഴ ലഭിച്ചാൽ തുടർച്ചയായ മൂന്നാമത്തെ ശരാശരി കാലവർഷമാകും. ജൂൺ-സെപ്റ്റംബറിലാണ് കാലവർഷം.
ഐഎംഡി ഡയറക്ടർ ജനറൽ കെ.ജെ. രമേശ് പറഞ്ഞത് മേയ് അവസാന വാരമോ ജൂൺ ആദ്യമോ കാലവർഷം കേരളത്തിൽ പ്രവേശിക്കും എന്നാണ്. ജൂലൈ പകുതിയോടെ രാജ്യം മുഴുവൻ വ്യാപിക്കും.
മഴ ശരാശരിയുടെ 90 ശതമാനത്തിലും കുറവാകാനുള്ള സാധ്യത വെറും 14 ശതമാനമാണ്. 90 മുതൽ 96 വരെ ശതമാനം മഴ കിട്ടാൻ 30 ശതമാനം സാധ്യതയുണ്ട്. 96 മുതൽ 104 ശതമാനം കിട്ടാൻ 42 ശതമാനവും 104 മുതൽ 110 വരെ ശതമാനം കിട്ടാൻ 12 ശതമാനവും അതിലേറെ കിട്ടാൻ രണ്ടുശതമാനവുമാണ് സാധ്യത.
ഐഎംഡിയുടെ ഒന്നാം പ്രവചനമാണിത്. ജൂൺ ആദ്യം വിശദമായി മേഖല തിരിച്ചുള്ള പ്രവചനം വരും.
വേനൽമഴ മാനദണ്ഡമല്ല
സാമാന്യം നല്ല വേനൽമഴ പെയ്യുന്നതു കേരളത്തിൽ കാലവർഷമഴ നന്നായി ലഭിക്കുമെന്നതിന്റെ സൂചന ആകണമെന്നില്ലെന്നു സ്വകാര്യ കാലാവസ്ഥാപഠന സ്ഥാപനമായ സ്കൈമെറ്റ്. 2013 ഏപ്രിലിൽ 55 ശതമാനം മഴ കുറവായിരുന്നു. എന്നാൽ, കാലവർഷം 26 ശതമാനം അധികമഴ നൽകി. 2015 വരൾച്ചവർഷമായിരുന്നു. എന്നാൽ, ഏപ്രിലിൽ 95 ശതമാനം അധികമഴ കിട്ടി. കാലവർഷം 26 ശതമാനം കുറവായി. കഴിഞ്ഞ വർഷം വേനൽമഴ പതിവിന്റെ മൂന്നു മടങ്ങ് ലഭിച്ചു. പക്ഷേ കാലവർഷം ഒൻപതു ശതമാനം കുറവായിരുന്നു.
അഞ്ചിലൊന്നു ശരി
ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അഞ്ചിലൊരു വർഷമേ ശരിയായി വരാറുള്ളൂ എന്നതാണ് അനുഭവം. കഴിഞ്ഞ 20 വർഷത്തെ പ്രവചനങ്ങൾ വിലയിരുത്തിയതിലെ നിഗമനമാണിത്. കഴിഞ്ഞവർഷത്തേതാണ് 20 വർഷത്തിനിടയിലെ ഏറ്റവും കൃത്യമായ പ്രവചനം. പ്രവചനവും യാഥാർഥ്യവും തമ്മിൽ ഒരു ശതമാനം വ്യത്യാസമേ ഉണ്ടായുള്ളൂ. 2008-ലും പ്രവചനം ഏകദേശം കൃത്യമായി വന്നു.
ഐഎംഡി ഡയറക്ടർ ജനറൽ കെ.ജെ. രമേശ് പറഞ്ഞത് മേയ് അവസാന വാരമോ ജൂൺ ആദ്യമോ കാലവർഷം കേരളത്തിൽ പ്രവേശിക്കും എന്നാണ്. ജൂലൈ പകുതിയോടെ രാജ്യം മുഴുവൻ വ്യാപിക്കും.
മഴ ശരാശരിയുടെ 90 ശതമാനത്തിലും കുറവാകാനുള്ള സാധ്യത വെറും 14 ശതമാനമാണ്. 90 മുതൽ 96 വരെ ശതമാനം മഴ കിട്ടാൻ 30 ശതമാനം സാധ്യതയുണ്ട്. 96 മുതൽ 104 ശതമാനം കിട്ടാൻ 42 ശതമാനവും 104 മുതൽ 110 വരെ ശതമാനം കിട്ടാൻ 12 ശതമാനവും അതിലേറെ കിട്ടാൻ രണ്ടുശതമാനവുമാണ് സാധ്യത.
ഐഎംഡിയുടെ ഒന്നാം പ്രവചനമാണിത്. ജൂൺ ആദ്യം വിശദമായി മേഖല തിരിച്ചുള്ള പ്രവചനം വരും.
വേനൽമഴ മാനദണ്ഡമല്ല
സാമാന്യം നല്ല വേനൽമഴ പെയ്യുന്നതു കേരളത്തിൽ കാലവർഷമഴ നന്നായി ലഭിക്കുമെന്നതിന്റെ സൂചന ആകണമെന്നില്ലെന്നു സ്വകാര്യ കാലാവസ്ഥാപഠന സ്ഥാപനമായ സ്കൈമെറ്റ്. 2013 ഏപ്രിലിൽ 55 ശതമാനം മഴ കുറവായിരുന്നു. എന്നാൽ, കാലവർഷം 26 ശതമാനം അധികമഴ നൽകി. 2015 വരൾച്ചവർഷമായിരുന്നു. എന്നാൽ, ഏപ്രിലിൽ 95 ശതമാനം അധികമഴ കിട്ടി. കാലവർഷം 26 ശതമാനം കുറവായി. കഴിഞ്ഞ വർഷം വേനൽമഴ പതിവിന്റെ മൂന്നു മടങ്ങ് ലഭിച്ചു. പക്ഷേ കാലവർഷം ഒൻപതു ശതമാനം കുറവായിരുന്നു.
അഞ്ചിലൊന്നു ശരി
ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അഞ്ചിലൊരു വർഷമേ ശരിയായി വരാറുള്ളൂ എന്നതാണ് അനുഭവം. കഴിഞ്ഞ 20 വർഷത്തെ പ്രവചനങ്ങൾ വിലയിരുത്തിയതിലെ നിഗമനമാണിത്. കഴിഞ്ഞവർഷത്തേതാണ് 20 വർഷത്തിനിടയിലെ ഏറ്റവും കൃത്യമായ പ്രവചനം. പ്രവചനവും യാഥാർഥ്യവും തമ്മിൽ ഒരു ശതമാനം വ്യത്യാസമേ ഉണ്ടായുള്ളൂ. 2008-ലും പ്രവചനം ഏകദേശം കൃത്യമായി വന്നു.