ഉന്നാവോ: സ്വന്തം മണ്ഡലമായ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാനഭംഗത്തിനിരയായ സംഭവത്തിൽ ബിജെപി എംഎൽഎ അറസ്റ്റിലായതിനു പിന്നാലെ ലക്നോയിൽ പാർട്ടി എംപി സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തതു വിവാദത്തിൽ. ഞായറാഴ്ച രാത്രി അലിഗഞ്ചിൽ സാക്ഷി മഹാരാജ് എത്തിയതും പലരും മൂക്കത്തു വിരൽവച്ചു. എന്നാൽ, നിശാക്ലബ്ബല്ല റസ്റ്ററന്റാണു താൻ തുടങ്ങിയതെന്നു പരിപാടി സംഘടിപ്പിച്ചയാൾ അവകാശപ്പെട്ടു.
ഉദ്ഘാടനത്തിടെ അറുപത്തിരണ്ടുകാരനായ സാക്ഷി മഹാരാജ് ഗണേശ വിഗ്രഹം സ്വീകരിക്കുന്ന വീഡിയോ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തതിരുന്നു. ഒരു മുതിർന്ന ബിജെപി നേതാവാണു സാക്ഷിയെ കബളിപ്പിച്ചതെന്നു സാക്ഷിക്കുവേണ്ടി സംസാരിച്ച അശോക് കത്യാർ പറഞ്ഞു.
തന്റെ ബന്ധു സംഘടിപ്പിച്ച പരിപാടിയാണെന്ന്, ഡൽഹിക്കു തിരിച്ച സാക്ഷിയോട് അയാൾ പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ പരിപാടികളും വിശദമായി പഠിച്ചുകൊണ്ട് എംപിക്ക് എത്താനാവില്ലല്ലോ. അവിടെയെത്തിയപ്പോഴാണു ഒരു ക്ലബ് ഉദ്ഘാടനം ചെയ്യണമെന്നും അതിനാണു ക്ഷണിച്ചതെന്നും പറയുന്നത്. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണുള്ളതെന്നും മദ്യം വിളന്പുന്നില്ലെന്നും കടയുടമ സുമിത് സിംഗ് പറഞ്ഞു. നിശാക്ലബാണോ എന്നു ചോദിച്ചപ്പോൾ അതു തെറ്റായി കാർഡിൽ അച്ചടിച്ചതാണെന്നും റസ്റ്ററന്റാണെന്നും അയാൾ പറഞ്ഞു- അശോക് കത്യാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലുള്ള സ്വാതി സിംഗ് ലക്നോയിൽ ബിയർ പാർലർ ഉദ്ഘാടനം ചെയ്തു പുലിവാൽ പിടിച്ചിരുന്നു.
ഉദ്ഘാടനത്തിടെ അറുപത്തിരണ്ടുകാരനായ സാക്ഷി മഹാരാജ് ഗണേശ വിഗ്രഹം സ്വീകരിക്കുന്ന വീഡിയോ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തതിരുന്നു. ഒരു മുതിർന്ന ബിജെപി നേതാവാണു സാക്ഷിയെ കബളിപ്പിച്ചതെന്നു സാക്ഷിക്കുവേണ്ടി സംസാരിച്ച അശോക് കത്യാർ പറഞ്ഞു.
തന്റെ ബന്ധു സംഘടിപ്പിച്ച പരിപാടിയാണെന്ന്, ഡൽഹിക്കു തിരിച്ച സാക്ഷിയോട് അയാൾ പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ പരിപാടികളും വിശദമായി പഠിച്ചുകൊണ്ട് എംപിക്ക് എത്താനാവില്ലല്ലോ. അവിടെയെത്തിയപ്പോഴാണു ഒരു ക്ലബ് ഉദ്ഘാടനം ചെയ്യണമെന്നും അതിനാണു ക്ഷണിച്ചതെന്നും പറയുന്നത്. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണുള്ളതെന്നും മദ്യം വിളന്പുന്നില്ലെന്നും കടയുടമ സുമിത് സിംഗ് പറഞ്ഞു. നിശാക്ലബാണോ എന്നു ചോദിച്ചപ്പോൾ അതു തെറ്റായി കാർഡിൽ അച്ചടിച്ചതാണെന്നും റസ്റ്ററന്റാണെന്നും അയാൾ പറഞ്ഞു- അശോക് കത്യാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലുള്ള സ്വാതി സിംഗ് ലക്നോയിൽ ബിയർ പാർലർ ഉദ്ഘാടനം ചെയ്തു പുലിവാൽ പിടിച്ചിരുന്നു.