സൂറത്ത്: കഠുവയിലേതിനു സമാനമായി ഗുജറാത്തിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു. ശരീരത്തിൽ 86 മുറിവുകളോടെയാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സൂറത്തിലെ ഭെസ്താനിൽ ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപമുള്ള കുറ്റിക്കാട്ടിൽനിന്ന് ഏപ്രിൽ ആറിനാണ് ഒന്‍പതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടി ഒഡീഷ സ്വദേശിയാകാമെന്നു ഗുജറാത്ത് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. പെണ്‍കുട്ടിയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലിൽവച്ച് മർദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയിൽ കണ്ടെത്തി. മുറിവുകളിൽ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സ്വകാര്യഭാഗത്ത് കന്പ് പോലുള്ള വസ്തുകൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർപറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങൾ തേടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ചിത്രം സഹിതം 1,350 പോസ്റ്ററുകൾ പോലീസ് വിവിധ സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. ഒഡീഷയിൽനിന്നും ബംഗാളിൽനിന്നുമുള്ള ധാരാളം പേർ സൂറത്തിലെ തുണിമില്ലുകളിൽ ജോലി ചെയ്യുന്നുണ്ട്.
സൂറത്തിലെ ഭെസ്താനിൽ ക്രിക്കറ്റ് ഗ്രൗണ്ടിനു സമീപമുള്ള കുറ്റിക്കാട്ടിൽനിന്ന് ഏപ്രിൽ ആറിനാണ് ഒന്‍പതിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടി ഒഡീഷ സ്വദേശിയാകാമെന്നു ഗുജറാത്ത് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. പെണ്‍കുട്ടിയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലിൽവച്ച് മർദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയിൽ കണ്ടെത്തി. മുറിവുകളിൽ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സ്വകാര്യഭാഗത്ത് കന്പ് പോലുള്ള വസ്തുകൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർപറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങൾ തേടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ ചിത്രം സഹിതം 1,350 പോസ്റ്ററുകൾ പോലീസ് വിവിധ സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്. ഒഡീഷയിൽനിന്നും ബംഗാളിൽനിന്നുമുള്ള ധാരാളം പേർ സൂറത്തിലെ തുണിമില്ലുകളിൽ ജോലി ചെയ്യുന്നുണ്ട്.