ന്യൂഡൽഹി: എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന് മേയ് നാലു വരെ പദവിയിൽ തുടരാമെന്നു സുപ്രീം കോടതി. വൈസ് ചാൻസലർ പദവിയിൽനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ബാബു സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. മേയ് നാലിനു അന്തിമ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.
യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ പദവിയിൽനിന്നു ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കിയത്. വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ ക്രമക്കേടുണ്ടായെന്നും പത്ത് വർഷം പ്രഫസറായി സേവനം ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ, പത്ത് വർഷത്തെ പ്രഫസറായുള്ള പരിചയമോ അക്കഡേമിക് അഡ്മിനിസ്ട്രേഷൻ പരിചയമോ ആണ് യുജിസിയുടെ മാനദണ്ഡമെന്നും തനിക്ക് 11 വർഷത്തെ സ്റ്റേറ്റ് ലെവൽ ഡയറക്ടറായുള്ള സേവനമുണ്ടെന്നും ബാബു സെബാസ്റ്റ്യൻ വാദിച്ചു. ബാബു സെബാസ്റ്റ്യനെ തുടരാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാരും കോടതിയെ നിലപാട് അറിയിച്ചു.
യുജിസി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ പദവിയിൽനിന്നു ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കിയത്. വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ ക്രമക്കേടുണ്ടായെന്നും പത്ത് വർഷം പ്രഫസറായി സേവനം ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ, പത്ത് വർഷത്തെ പ്രഫസറായുള്ള പരിചയമോ അക്കഡേമിക് അഡ്മിനിസ്ട്രേഷൻ പരിചയമോ ആണ് യുജിസിയുടെ മാനദണ്ഡമെന്നും തനിക്ക് 11 വർഷത്തെ സ്റ്റേറ്റ് ലെവൽ ഡയറക്ടറായുള്ള സേവനമുണ്ടെന്നും ബാബു സെബാസ്റ്റ്യൻ വാദിച്ചു. ബാബു സെബാസ്റ്റ്യനെ തുടരാൻ അനുവദിക്കണമെന്നു സംസ്ഥാന സർക്കാരും കോടതിയെ നിലപാട് അറിയിച്ചു.