ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് 218 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സീറ്റ് കിട്ടാത്തവരുടെ അനുയായികൾ അഴിഞ്ഞാടി. പലയിടത്തും പാർട്ടി ഓഫീസുകൾക്കു നേർക്ക് ആക്രമണമുണ്ടായി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ബംഗളൂരുവിലെ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.
വിജയപുര, തുമകുരു, ധർവാഡ്, ചിക്കമംഗളൂരു ജില്ലകളിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ആളിക്കത്തി. തുമകുരു ജില്ലയിലെ ടിപ്തുരിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. തന്റെ നേതാവ് കെ. ശദാക്ഷരിക്കു സീറ്റ് നിഷേധിച്ചതാണു കാരണം. തുടർന്ന് ടിപ്തുരിൽ ബന്ദ് നടത്തി. റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. ചിക്കമംഗളൂരുവിൽ ഗായന്ത്രി ശാന്തഗൗഡയുടെ നൂറുകണക്കിന് അനുയായികൾ കോൺഗ്രസ് ഓഫീസിലേക്ക് ഇരച്ചുകയറി ഫർണിച്ചറുകൾ നശിപ്പിച്ചു. 2013ൽ ചെറിയ മാർജിനിൽ പരാജയപ്പെട്ട ഗായത്രിക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല.
തനിക്ക് സീറ്റ് തരാമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുപറഞ്ഞിരുന്നതായി ഗായത്രി പറയുന്നു. മാണ്ഡ്യയിൽ ഗാനിഗ രവികുമാറിന്റെ അനുയായികൾ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. ഇവിടെ മുൻ നടൻ അംബരീഷിനു സീറ്റ് നല്കിയതാണു രവികുമാറിന്റെ അനുയായികളെ പ്രകോപിപ്പിച്ചത്.
ഉഡുപ്പിയിലും കോൺഗ്രസ് പ്രവർത്തകരുടെ രോഷം അണപൊട്ടി. ഉദയകുമാർ ഷെട്ടിയുടെ അനുയായികളാണ് ഇവിടെ പ്രതിഷേധം നടത്തിയത്. മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ ഇടപെടലിനെത്തുടർന്നാണു തനിക്കു സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് ഉദയകുമാർ പറഞ്ഞു. നേമംഗലയിൽ ജെഡി-എസിൽനിന്നു കൂറുമാറിയെത്തിയ ചെലുവരായസ്വാമിക്കു സീറ്റ് നല്കിയതാണു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനു കാരണമായത്. ഇവിടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന അഞ്ജനമൂർത്തിയുടെ അനുയായികൾ ദേശീയപാത ഉപരോധിച്ചു. സിറ്റിംഗ് എംഎൽഎ ബി.എം. നാഗരാജിനു സീറ്റ് കിട്ടാത്തതിനാൽ സിരുഗുപ്പയിൽ അനുയായികൾ കടകളടച്ച് പ്രതിഷേധിച്ചു.
വിജയപുര, തുമകുരു, ധർവാഡ്, ചിക്കമംഗളൂരു ജില്ലകളിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ആളിക്കത്തി. തുമകുരു ജില്ലയിലെ ടിപ്തുരിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. തന്റെ നേതാവ് കെ. ശദാക്ഷരിക്കു സീറ്റ് നിഷേധിച്ചതാണു കാരണം. തുടർന്ന് ടിപ്തുരിൽ ബന്ദ് നടത്തി. റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. ചിക്കമംഗളൂരുവിൽ ഗായന്ത്രി ശാന്തഗൗഡയുടെ നൂറുകണക്കിന് അനുയായികൾ കോൺഗ്രസ് ഓഫീസിലേക്ക് ഇരച്ചുകയറി ഫർണിച്ചറുകൾ നശിപ്പിച്ചു. 2013ൽ ചെറിയ മാർജിനിൽ പരാജയപ്പെട്ട ഗായത്രിക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല.
തനിക്ക് സീറ്റ് തരാമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുപറഞ്ഞിരുന്നതായി ഗായത്രി പറയുന്നു. മാണ്ഡ്യയിൽ ഗാനിഗ രവികുമാറിന്റെ അനുയായികൾ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. ഇവിടെ മുൻ നടൻ അംബരീഷിനു സീറ്റ് നല്കിയതാണു രവികുമാറിന്റെ അനുയായികളെ പ്രകോപിപ്പിച്ചത്.
ഉഡുപ്പിയിലും കോൺഗ്രസ് പ്രവർത്തകരുടെ രോഷം അണപൊട്ടി. ഉദയകുമാർ ഷെട്ടിയുടെ അനുയായികളാണ് ഇവിടെ പ്രതിഷേധം നടത്തിയത്. മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ ഇടപെടലിനെത്തുടർന്നാണു തനിക്കു സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് ഉദയകുമാർ പറഞ്ഞു. നേമംഗലയിൽ ജെഡി-എസിൽനിന്നു കൂറുമാറിയെത്തിയ ചെലുവരായസ്വാമിക്കു സീറ്റ് നല്കിയതാണു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനു കാരണമായത്. ഇവിടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന അഞ്ജനമൂർത്തിയുടെ അനുയായികൾ ദേശീയപാത ഉപരോധിച്ചു. സിറ്റിംഗ് എംഎൽഎ ബി.എം. നാഗരാജിനു സീറ്റ് കിട്ടാത്തതിനാൽ സിരുഗുപ്പയിൽ അനുയായികൾ കടകളടച്ച് പ്രതിഷേധിച്ചു.