വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കാനുള്ള ധാർമികമായ യോഗ്യത ഡോണൾഡ് ട്രംപിന് ഇല്ലെന്ന് മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി.
സത്രീകളെ വെറും മാംസമായി കരുതുന്ന, എല്ലാക്കാര്യങ്ങളിലും നുണ മാത്രം പറയുകയും അത് അമേരിക്കക്കാർ വിശ്വസിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്ന വ്യക്തി പ്രസിഡന്റ് പദവിക്കു യോഗ്യനല്ല.
‘എ ഹൈയർ ലോയൽറ്റി’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് എബിസി ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോമി. പുസ്തകം ഇന്നു പുറത്തിറങ്ങും.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ടുപോയ കോമിയെ കഴിഞ്ഞ വർഷം മേയിൽ ട്രംപ് എഫ്ബിഐ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയായിരുന്നു.
വ്യക്തിപരമായ കൂറാണ് ട്രംപ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യപ്പെടുന്നതെന്നും കോമി പറഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ട്രംപ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൂറ് എപ്പോഴും അമേരിക്കൻ ജനതയോട് ആണെന്ന് കോമി പറഞ്ഞു.
അതേസമയം, താൻ ഇങ്ങനെ ആവശ്യപ്പെട്ടുവെന്ന കാര്യം ട്രംപ് ട്വിറ്ററിലൂടെ നിഷേധിച്ചു. കോമി നുണയും ചെളിക്കട്ടയുമാണെന്നും ട്രംപ് പറഞ്ഞു. കോമിയുടെ കൂറ് രാജ്യത്തോടല്ല, തന്നോടുതന്നെയാണെന്നാണ് പുസ്തക പ്രചാരണത്തിനായി അദ്ദേഹം പറയുന്നതിൽനിന്നു വ്യക്തമാകുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും പ്രതികരിച്ചു.
സത്രീകളെ വെറും മാംസമായി കരുതുന്ന, എല്ലാക്കാര്യങ്ങളിലും നുണ മാത്രം പറയുകയും അത് അമേരിക്കക്കാർ വിശ്വസിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്യുന്ന വ്യക്തി പ്രസിഡന്റ് പദവിക്കു യോഗ്യനല്ല.
‘എ ഹൈയർ ലോയൽറ്റി’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് എബിസി ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോമി. പുസ്തകം ഇന്നു പുറത്തിറങ്ങും.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ടുപോയ കോമിയെ കഴിഞ്ഞ വർഷം മേയിൽ ട്രംപ് എഫ്ബിഐ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയായിരുന്നു.
വ്യക്തിപരമായ കൂറാണ് ട്രംപ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യപ്പെടുന്നതെന്നും കോമി പറഞ്ഞു. ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ ട്രംപ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൂറ് എപ്പോഴും അമേരിക്കൻ ജനതയോട് ആണെന്ന് കോമി പറഞ്ഞു.
അതേസമയം, താൻ ഇങ്ങനെ ആവശ്യപ്പെട്ടുവെന്ന കാര്യം ട്രംപ് ട്വിറ്ററിലൂടെ നിഷേധിച്ചു. കോമി നുണയും ചെളിക്കട്ടയുമാണെന്നും ട്രംപ് പറഞ്ഞു. കോമിയുടെ കൂറ് രാജ്യത്തോടല്ല, തന്നോടുതന്നെയാണെന്നാണ് പുസ്തക പ്രചാരണത്തിനായി അദ്ദേഹം പറയുന്നതിൽനിന്നു വ്യക്തമാകുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടിയും പ്രതികരിച്ചു.