ഡമാസ്കസ്: ഈസ്റ്റേൺ ഗൂട്ടായിൽനിന്നു വിമതരെ പൂർണമായി തുരത്തിയ അസാദ് ഭരണകൂടത്തിനു പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിനു സിറിയക്കാർ ഡമാസ്കസിൽ ഇന്നലെ പ്രകടനം നടത്തി. മൂന്നു രാജ്യങ്ങൾ ചേർന്നു സിറിയയിൽ നടത്തിയ മിസൈൽ ആക്രമണം അവരുടെ കഴിവുകേടാണു കാണിക്കുന്നത്. ഭീകരരെ പൂർണമായി തുരത്താൻ സാധിച്ചത് സിറിയൻ സൈന്യത്തിനാണെന്ന് പ്രകടനത്തിനെത്തിയ ഒരു ചെറുപ്പക്കാരി പറഞ്ഞു.
ഇതിനിടെ, സിറിയയിൽ യുഎസ് സൈനികസാന്നിധ്യം തുടരാൻ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിച്ചതു താനാണെന്ന ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ അവകാശവാദം വൈറ്റ്ഹൗസ് നിരാകരിച്ചു. എത്രയും പെട്ടെന്നു സിറിയയിൽനിന്നു പിന്മാറണമെന്ന യുഎസ് നയത്തിൽ മാറ്റമില്ലെന്നു വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
ഇതിനിടെ യുഎസിന്റെ പ്രേരണയാലാണു ശനിയാഴ്ചത്തെ ആക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തതെന്ന ആരോപണം പ്രധാനമന്ത്രി തെരേസാ മേ നിഷേധിച്ചു. ബ്രിട്ടന്റെ താത്പര്യങ്ങൾ കണക്കിലെടുത്താണ് ആക്രമണം.
ഇതേസമയം സഖ്യകക്ഷികൾ സിറിയയിലേക്കു തൊടുത്തുവിട്ട 105 മിസൈലുകളിൽ 71 എണ്ണം വെടിവച്ചുവീഴ്ത്തിയെന്ന റഷ്യയുടെ അവകാശവാദം പെന്റഗൺ തള്ളി.
ഇതിനിടെ, സിറിയയിൽ യുഎസ് സൈനികസാന്നിധ്യം തുടരാൻ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിച്ചതു താനാണെന്ന ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ അവകാശവാദം വൈറ്റ്ഹൗസ് നിരാകരിച്ചു. എത്രയും പെട്ടെന്നു സിറിയയിൽനിന്നു പിന്മാറണമെന്ന യുഎസ് നയത്തിൽ മാറ്റമില്ലെന്നു വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
ഇതിനിടെ യുഎസിന്റെ പ്രേരണയാലാണു ശനിയാഴ്ചത്തെ ആക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തതെന്ന ആരോപണം പ്രധാനമന്ത്രി തെരേസാ മേ നിഷേധിച്ചു. ബ്രിട്ടന്റെ താത്പര്യങ്ങൾ കണക്കിലെടുത്താണ് ആക്രമണം.
ഇതേസമയം സഖ്യകക്ഷികൾ സിറിയയിലേക്കു തൊടുത്തുവിട്ട 105 മിസൈലുകളിൽ 71 എണ്ണം വെടിവച്ചുവീഴ്ത്തിയെന്ന റഷ്യയുടെ അവകാശവാദം പെന്റഗൺ തള്ളി.