വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാഫിയാ തലവനെപ്പോലെയാണെന്ന് മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി. പൂർണ വിധേയത്വമാണ് ട്രംപ് തന്റെ ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യപ്പെടുന്നത്. ലോകം മുഴുവൻ തനിക്കെതിരാണെന്ന് അദ്ദേഹം കരുതുന്നു. എല്ലാക്കാര്യത്തിലും അദ്ദേഹം പറയുന്നതു നുണയാണെന്നും കോമി തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. ‘എ ഹയർ ലോയൽറ്റി: ട്രൂത്ത്, ലൈസ് ആൻഡ് ലീഡർഷിപ്’ എന്ന പുസ്തകം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
കഴിഞ്ഞ വർഷം മേയിൽ കോമിയെ എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കുകയായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനു റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണവുമായി മുന്നോട്ടു പോയതാണ് കാരണം.
ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ട്രംപിനില്ലെന്നാണു കോമി അഭിപ്രായപ്പെടുന്നത്. അഹംബോധത്തിലൂന്നിയാണ് ട്രംപ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
കോമിയുടെ പുസ്തകം വൈറ്റ്ഹൗസിന്റെ പ്രതിച്ഛായയ്ക്കു കൂടുതൽ മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തൽ.
കോമി രഹസ്യവിവരങ്ങൾ ചോർത്തുകയാണെന്നും ഇതിനു വിചാരണ നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
കഴിഞ്ഞ വർഷം മേയിൽ കോമിയെ എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കുകയായിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനു റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണവുമായി മുന്നോട്ടു പോയതാണ് കാരണം.
ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി ട്രംപിനില്ലെന്നാണു കോമി അഭിപ്രായപ്പെടുന്നത്. അഹംബോധത്തിലൂന്നിയാണ് ട്രംപ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
കോമിയുടെ പുസ്തകം വൈറ്റ്ഹൗസിന്റെ പ്രതിച്ഛായയ്ക്കു കൂടുതൽ മങ്ങലേല്‍പ്പിക്കുമെന്നാണ് വിലയിരുത്തൽ.
കോമി രഹസ്യവിവരങ്ങൾ ചോർത്തുകയാണെന്നും ഇതിനു വിചാരണ നേരിടേണ്ടിവരുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.