അക്ര: മാതാപിതാക്കളുടെ പക്കൽ ബില്ലടയ്ക്കാൻ പണമി ല്ലാതിരുന്നതിനെത്തുടർന്ന് ഡോക്ടർ ശ്വസനസഹായ ഉപകരണം വേർപെടുത്തിയതോ ടെ ഒന്പതാഴ്ച പ്രായമുള്ള ആൺകുഞ്ഞ് ദാരുണമായി മരിച്ചു. ആഫ്രിക്കൻ രാജ്യമായ ഘാനയിലാണു സംഭവം.
വളർന്ന് കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കുമെന്നു പ്രതീക്ഷിച്ച് പ്രോസ്പർ എന്നു പേരിട്ട കുഞ്ഞാണ് ആശുപത്രിഅധികൃതരുടെ ക്രൂരതയിൽ മരിച്ചത്. ജനുവരിയിൽ ജനിച്ച പ്രോസ്പറിന് ശ്വാസകോശസംബന്ധമായ രോഗമുണ്ടായിരുന്നു. സെന്റ് ഗ്രിഗറി ആശുപത്രിയിൽ മാർച്ച് ആദ്യം പ്രവേശിപ്പിച്ചു. ഇവിടെനിന്ന് അക്രയിലെ മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു പദ്ധതി. അതുവരെ കൃത്രിമമായി ഓക്സിജൻ നല്കി.
എന്നാൽ മെഡിക്കൽ കോളജിലേക്കു മാറ്റുന്നതിനു മുന്പായി 122 ഡോളർ വരുന്ന തുകയുടെ ബില്ലടയ്ക്കണമായിരുന്നു. ഡോക്ടർ അമ്മയുടെ അടുത്തെത്തി ബില്ലിന്റെ കാര്യം വല്ലതും അറിയാമോയെന്നു ചോദിച്ചു. ഒന്നുമറിയില്ലെന്നു പറഞ്ഞയുടൻ ഡോക്ടർ ഓക്സിജൻ മാസ്ക് എടുത്തു മാറ്റുകയും കുഞ്ഞ് വൈകാതെ മരിക്കുകയുമായിരുന്നു.പ്രാദേശികമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടെങ്കിലും ആശുപത്രി അധികൃതർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
വളർന്ന് കുടുംബത്തിന് അഭിവൃദ്ധിയുണ്ടാക്കുമെന്നു പ്രതീക്ഷിച്ച് പ്രോസ്പർ എന്നു പേരിട്ട കുഞ്ഞാണ് ആശുപത്രിഅധികൃതരുടെ ക്രൂരതയിൽ മരിച്ചത്. ജനുവരിയിൽ ജനിച്ച പ്രോസ്പറിന് ശ്വാസകോശസംബന്ധമായ രോഗമുണ്ടായിരുന്നു. സെന്റ് ഗ്രിഗറി ആശുപത്രിയിൽ മാർച്ച് ആദ്യം പ്രവേശിപ്പിച്ചു. ഇവിടെനിന്ന് അക്രയിലെ മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു പദ്ധതി. അതുവരെ കൃത്രിമമായി ഓക്സിജൻ നല്കി.
എന്നാൽ മെഡിക്കൽ കോളജിലേക്കു മാറ്റുന്നതിനു മുന്പായി 122 ഡോളർ വരുന്ന തുകയുടെ ബില്ലടയ്ക്കണമായിരുന്നു. ഡോക്ടർ അമ്മയുടെ അടുത്തെത്തി ബില്ലിന്റെ കാര്യം വല്ലതും അറിയാമോയെന്നു ചോദിച്ചു. ഒന്നുമറിയില്ലെന്നു പറഞ്ഞയുടൻ ഡോക്ടർ ഓക്സിജൻ മാസ്ക് എടുത്തു മാറ്റുകയും കുഞ്ഞ് വൈകാതെ മരിക്കുകയുമായിരുന്നു.പ്രാദേശികമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടെങ്കിലും ആശുപത്രി അധികൃതർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.